മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത് ശരിയുമാണ്. ഏതൊക്കെ അവസരങ്ങളിൽ, എങ്ങനെയൊക്കെയാണ് മനസ്സ് കുതറിയോടിയിട്ടുള്ളത്? അതൊക്കെ നാം ദുഷ്ടരായതുകൊണ്ടായിരുന്നോ. ഒരിക്കലുമല്ല. മറിച്ച് മനുഷ്യരായതുകൊണ്ടായിരുന്നു. ചില ദൗർബല്യങ്ങളും ബലഹീനതകളും...
ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും അത്രത്തോളം സുന്ദരമോ മനോഹരമോ അല്ല എന്നതാണ് വാസ്തവം.
ചുഴികൾ...
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കണ്ടുതീർന്നപ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവന്ന ചോദ്യം ഇതാണ്. തീർച്ചയായും ഇതുപോലെയുള്ള അനേകം അടുക്കളകൾ നമ്മുടെ ചുറ്റിനും ഉണ്ട് എന്നത് സത്യമാണ്. പക്ഷേ എല്ലാ പെൺകുട്ടികളും...
ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു ഒടിടി റിലീസ് വഴി പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമാണ് 'ജോജി'. സംവിധായകന്റെ സാധാരണയുള്ള നർമ്മത്തിൽ ചാലിച്ച അവതരണ ശൈലിയിൽ നിന്നും വ്യത്യസ്തമായി ഒരു സൈക്കോ...
അകാലത്തിൽ നഷ്ടസ്വപ്നങ്ങളുമായി മരണത്തിലൂടെ പിരിഞ്ഞുപോയവർ ഭൂമിയിൽ തങ്ങൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അവരെ കൂറെക്കൂടി നല്ല മനുഷ്യരായി മാറ്റിയെടുക്കാനും ഭൂമിയിലേക്ക് തിരികെവരുമോ? വിട്ടുപിരിയാനാവാത്ത സ്നേഹവുമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകുമോ?...
രക്തബന്ധങ്ങളെക്കാള്‍ ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള്‍ കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും. പേരു കേള്‍ക്കുമ്പോള്‍ തന്നെ പുതുമ തോന്നിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ...
ശുഭരാത്രി എന്ന പേര് ആദ്യം ഓര്‍മ്മിപ്പിച്ചത് പഴയൊരുമലയാള സിനിമയെ ആണ്. കമല്‍- ജയറാം കൂട്ടുകെട്ടില്‍ പിആര്‍ നാഥന്റെ തിരക്കഥയില്‍ തൊണ്ണൂറുകളിലെന്നോ പുറത്തിറങ്ങിയ ശുഭരാത്രി എന്ന സിനിമയെ. പക്ഷേ ആ സിനിമയുമായി യാതൊരു വിധ...
മരണമാണോ ജീവിതമാണോ കൂടുതൽ ശക്തം? മരിച്ചവർ ഒന്നും അറിയാതെയും ആരെയും അറിയിക്കാതെയും കടന്നുപോകുമ്പോൾ മരണത്തിന് പിന്നിൽ ബാക്കിയാകുന്നവർക്ക് അതൊരു ദൗത്യനിർവഹണം കൂടിയാണ്. ആ മരണം വലിയ ആഘാതങ്ങളും അവർക്ക് സമ്മാനിക്കുന്നു. അതുകൊണ്ട് എല്ലായ്പ്പോഴും...
ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ.
ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍...
കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില്‍ പരമ്പരാഗതമായി പ്രേതങ്ങള്‍ സ്വീകരിച്ചുപോന്നിരുന്ന ഡ്രസ് പാറ്റേണ്‍ ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്‍. അതുപോലെ പ്രേതങ്ങള്‍ രക്തദാഹികളും...
പുതിയ കാലത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഐശ്വര്യലക്ഷ്മിയല്ലാതെ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍? ജിസ് ജോയിയുടെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ടിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് അതാണ്. മായാനദിയിലും വരത്തനിലും നാം കണ്ടത്...
ചിക്മംഗ്ലൂരില്‍ തുടങ്ങി വെസ്റ്റ് ബംഗാളില്‍ അവസാനിക്കുന്ന മറഡോണ എന്ന സിനിമയ്ക്ക് എത്ര ദൂരമുണ്ട് എന്ന് ചോദിച്ചാല്‍ അതിന് ഇരുളില്‍ നിന്ന് പ്രകാശത്തിലേക്കുള്ള ദൂരം എന്നായിരിക്കും ഉത്തരം. വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു ചിത്രമാണ്...