ജീവിതം

Date:

അയൽവക്കത്ത്  ഒരു ദുരന്തമുണ്ടായി. പതിനെട്ടു വയസുള്ള ഒരു പയ്യൻ ബൈക്കപകടത്തിൽ തൽക്ഷണം മരിച്ചു. അതിന് ഒരു മാസം മുമ്പാണ് ആ വീട്ടിൽ തന്നെ മരണമടഞ്ഞ പയ്യന്റെ മുത്തശ്ശിയുടെ ആത്മഹത്യ നടന്നത്. അടുപ്പിച്ചടുപ്പിച്ച രണ്ടു മരണങ്ങൾ. അതും സ്വഭാവികമല്ലാത്തവ. ആ കുടുംബം ആകെ തകർന്നുപോകുമെന്നും അവർക്ക് ഉടനെയൊന്നും ആ ദുരന്തങ്ങളിൽ നിന്ന് മോചനം ഉണ്ടാവില്ലെന്നുമായിരുന്നു സ്വഭാവികമായും പലരുടെയും ധാരണ. പക്ഷേ രണ്ടാമത്തെ ദുരന്തത്തിനും രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ ആ പയ്യന്റെ സഹോദരൻ പഠനത്തിനായി കോളജിലേക്ക് പോയി.  അവന്റെ അപ്പൻ വർക്ക്‌ഷോപ്പ് ജോലിക്കും.
പുഴ പോലെയാണ് ജീവിതം അതിന് ഒഴുകാതിരിക്കാനാവില്ല,  ഒരു വലിയ ദുരന്തത്തിന് മുമ്പിൽ നില്ക്കുമ്പോൾ നാം എല്ലാവരും വിചാരിക്കും ഇതിനെ കടന്നുപോകാൻ നമുക്ക ്കരുത്തുണ്ടാവില്ലെന്ന്..ഇതിന്റെ വേദന ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുമെന്ന്. ഈ നഷ്ടം ഒരിക്കലും നികത്താനാവില്ലെന്ന്. പക്ഷേ അധികനാൾ കഴിയും മുമ്പേ ആ വേദനയുടെ ഓർമ്മയിൽ നിന്ന് മുക്തരാവാതെ തന്നെ നാം നമ്മുടെ ജീവിതം ഓടിച്ചു മുന്നോട്ടുപോകും. ഓർമ്മകൾ ഇല്ലാതാകുന്നില്ല,  പക്ഷേ വേദനകൾക്ക് കുറവുണ്ട്.അല്ലെങ്കിൽ ഇടയ്ക്ക് മാത്രം വന്നു കണ്ണുനിറയ്ക്കുന്ന ഓർമ്മ മാത്രമായി ആ ദുരന്തവും  സംഭവവും ചുരുങ്ങും, കാരണം അവർക്ക് ജീവിച്ചേ മതിയാവൂ.  ജീവിതം അങ്ങനെയാണ്. വലിയ ചില ആഘാതങ്ങൾക്ക് അപ്പുറവും അത് മുന്നോട്ടുതന്നെ പോകും.ഒരു നിമിഷം കൊണ്ട് എല്ലാ സ്വപ്‌നങ്ങളെയും അത് തകർത്തെറിയും, മറ്റൊരു നിമിഷത്തിൽ അതു തൂത്തുപെറുക്കിയെടുക്കാൻ ജീവിതം തന്നെ ചില സാഹചര്യങ്ങൾ ക്രമീകരിക്കും.

പ്രിയപ്പെട്ടവർ മരിച്ചതിന്റെ ആഘാതത്തിൽ സ്വജീവൻ നഷ്ടപ്പെടുത്തിയവർ ഈ ലോകത്ത്  വളരെ കുറച്ചേയുള്ളൂ.  മക്കൾ മരിച്ച മാതാപിതാക്കൾ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ട്. അച്ഛനമ്മമാരെ കൺമുമ്പിൽ വച്ച് നഷ്ടപ്പെട്ടിട്ടും ജീവിതം ജീവിച്ചു തന്നെ തീർക്കുന്ന മക്കളുണ്ട്. ഇണയുടെ മരണശേഷവും ജീവിതത്തെ ധൈര്യസമേതം മുന്നോട്ടുകൊണ്ടുപോകുന്നവരുണ്ട്.

അതെ, എല്ലാവരും തങ്ങൾക്ക് ലഭിച്ച ജീവിതവുമായി അതിന്റെ എല്ലാ ക്ഷതങ്ങളോടും കൂടി മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. അതുതന്നെയാണ് വേണ്ടതും.  ഓരോരുത്തർക്കും അവരുടെ ജീവിതം അത്രമേൽ പ്രിയപ്പെട്ടതാണ് എന്നതു തന്നെ.
 പുരാണത്തിലെ ഒരു കഥ ഓർത്തുപോകുന്നു. ദരിദ്രയായ ഒരുഅമ്മയും കുറെ മക്കളും. മക്കൾക്ക് ഒരു നേരം പോലും ഭക്ഷണം കൊടുക്കാൻ കഴിയാതെവിഷമിക്കുകയാണ് ആ അമ്മ. ഒടുവിൽ മക്കൾ ഓരോരുത്തരായി വിശന്നു മരിച്ചുവീഴുന്നു. ഓരോ മക്കളുടെയും മരണത്തിന് അമ്മസാക്ഷിയാകുന്നുണ്ട്. നിസ്സഹായയായ അമ്മ. എല്ലാവരും വിചാരിക്കും അമ്മ അതെല്ലാം കണ്ട് ഹൃദയം പൊട്ടി മരിച്ചുവീഴുമെന്ന്. പക്ഷേ അങ്ങനെയൊന്ന് സംഭവിക്കുന്നില്ല എന്നു മാത്രമല്ല അവസാനത്തെ കുഞ്ഞും മരിച്ചുവീണുകഴിയുമ്പോൾ അമ്മ കാണുന്നുണ്ട് തങ്ങൾ ഇരുന്നിരുന്നതിന്റെ സമീപത്തെ  ഒരു മരത്തിൽ ഒരു കായ് ഉണ്ടെന്ന്. അത് കഴിച്ചാൽ തന്റെയെങ്കിലും വിശപ്പ് തീരും. തനിക്ക് മാത്രമായിട്ടെങ്കിലും ജീവിക്കാം. അതിന് അമ്മ എന്തുചെയ്തുവെന്നോ മക്കളുടെ ശവശരീരങ്ങൾ കൂട്ടിയിട്ടതിന് ശേഷം അതിന് മീതെ ചവിട്ടി നിന്ന് ആ കായ് പറിച്ചെടുത്തു. ഇതാണ് ജീവിതം. ഇതിനെ ക്രൂരതയെന്ന് നമുക്ക് വിശേഷിപ്പിക്കാൻ കഴിയില്ല. പ്രായോഗികതയെന്നും. കാരണം ഓരോരുത്തരുടെയും നിയോഗങ്ങൾ വ്യത്യസ്തമാണ്. ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ‘എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം’ എന്ന് ചങ്ങമ്പുഴ പാടിയതുപോലെയല്ലെന്ന് മാത്രം.

ജീവിതത്തെ അതിന്റെ എല്ലാ മുറിവുകളോടും വേദനകളോടും തിരസ്‌ക്കരണങ്ങളോടും അവഗണനകളോടും കൂടി സ്വീകരിക്കാൻ കഴിയുക. അതാണ് വേണ്ടത്. അത്തരമൊരു ദൂരത്തിലേക്ക് നമ്മളിൽ എത്ര പേർക്ക് എത്താൻ കഴിയുമെന്ന് ഉറപ്പില്ല. പക്ഷേ  കാലത്തിന് നല്കാൻ  കഴിയുന്ന ചില സൗഖ്യപ്പെടുത്തലുകളുണ്ട്.  ലോകം മുന്നോട്ടുവയ്ക്കുന്ന ചില തിരിച്ചറിവുകളുണ്ട്. ഓരോരുത്തരും ചിലതിലൂടെയൊക്കെ കടന്നുപോയേ തീരൂ. ചിലതിനെയൊക്കെ അഭിമുഖീകരിച്ചേ മതിയാവൂ.  ജീവിതം ഒരിക്കലും പൂവുകൾ മാത്രമല്ല മുള്ളുകൾ കൂടിയാണ്. മുള്ളുകൊണ്ടിട്ടാണെങ്കിലും നാം പൂവ് പറിച്ചെടുത്തേ മതിയാവൂ. കാരണം ജീവിതം മറ്റെന്തിനെക്കാളും സൗന്ദര്യമേറിയതുതന്നെ.

More like this
Related

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ്...

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...
error: Content is protected !!