അതെ ചോദിക്കാതിരിക്കാനാവുന്നില്ല ലിജി നീ എന്തു നേടി.. സ്‌നേഹിച്ചു വിവാഹം കഴിച്ചു. പത്തുപതിമൂന്ന് വര്‍ഷം ഒരുമിച്ചുജീവിച്ചു. അയാളുടെ മൂന്നുമക്കളെ പ്രസവിച്ചു വളര്‍ത്തി, പിന്നെ അയാളെ കാമുകനൊപ്പം ചേര്‍ന്ന് സ്ഥിരം മദ്യപാനിയാക്കുകയും ഒടുവില്‍ സൈ്വര്യജീവിതത്തിന് വേണ്ടി വകവരുത്തുകയും ചെയ്തു. നൊന്തുപ്രസവിച്ച രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി. മൂന്നാമത്തെ കുഞ്ഞിനെ ആ യാത്രയില്‍ കൂടെക്കൂട്ടി. കൊലപാതകവാര്‍ത്ത പുറത്തറിയുകയും പിടിക്കപ്പെടുമെന്ന് ഉറപ്പാകുകയും ചെയ്തുകഴിഞ്ഞപ്പോള്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആ കുഞ്ഞിനെ വിഷം കൊടുത്തു കൊന്നു. പക്ഷേ കാമുകന്‍ അത്യാസന്നനിലയില്‍. ലിജി യാകട്ടെ അപകടനില തരണം ചെയ്യുകയും ചെയ്തു. എല്ലാം അനുഭവിക്കാനായി അവളുടെ ജീവിതം മാത്രം ബാക്കി. ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എന്തുമാത്രം ക്രൂരതകള്‍.. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക്..എന്നിട്ട് ലിജി എന്തു നേടി? സമാധാനത്തോടെ ഒരു രാത്രിയെങ്കിലും നിനക്കുറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടോ? ഹൃദയത്തില്‍ തട്ടി ചിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉപേക്ഷിച്ചുകളഞ്ഞ മക്കളുടെ അമ്മേയെന്ന വിളി നിന്നെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിച്ചിരുന്നോ.. ഇത്രയും കാലം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ നിനക്ക് ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മറക്കാന്‍ കഴിയുമോ?
ഒരു സ്ത്രീയുടെ അധികാരത്തിനും ശാരീരികസുഖങ്ങള്‍ക്കും വേണ്ടിയുള്ള ക്രൂരതയുടെ കടും വാര്‍ത്തകള്‍ നല്കിയ ഞെട്ടലിനും നീറ്റലിനും ഇനിയും ശമനം ഉണ്ടാകാത്തപ്പോഴാണ് അതിന സമാനമായ മറ്റൊരു വാര്‍ത്തയുമായി നീ ഹൃദയമുള്ളവരെ ഞെട്ടിച്ചുകളഞ്ഞത്. രണ്ടുവയസുകാരിയായ ജൊവാന്നയുടെ മുഖം അവളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരുടെ മനസ്സിലെ പോലും നീറ്റലാണ്. ആ കുഞ്ഞിനോട് നിനക്കെങ്ങനെ ഇത്രയും വലിയ ക്രൂരത ചെയ്യാന്‍ കഴിഞ്ഞു? നീയൊരു പാഠമാകണം. എങ്ങനെയെന്നല്ലേ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു അന്യപുരുഷന്മാരുടെയൊപ്പം ജീവിക്കാനായി ഇറങ്ങിത്തിരിക്കുന്ന ഓരോ ഭര്ത്തൃമതികള്‍ക്കും. ചെയ്ത തെറ്റുകളുടെയെല്ലാം ശിക്ഷ ഈ ലോകത്തില്‍ തന്നെ നാം അനുഭവിച്ചേതീരു. എത്ര സമര്‍ത്ഥമായി തെറ്റു ചെയ്തു ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ദൈവത്തിന്റെ കണ്ണ് അവയെ വെളിച്ചത്തുകൊണ്ടുവരും എന്നതിന് തെളിവാണ് ഇത്.
ഭര്‍ത്താവിനെയും മക്കളെയും വേണ്ടെന്ന് തീരുമാനിക്കുകയും മറ്റൊരുപുരുഷനൊപ്പം ജീവിക്കാന്‍ പദ്ധതികള്‍ മനസ്സില്‍ ആവി്ഷ്‌ക്കരിക്കുകയും ചെയ്യുന്ന എല്ലാ ഭര്‍ത്തൃമതികളോടും ഒരു അപേക്ഷ. നിങ്ങള്‍ ഭര്‍ത്താവിനെയും മക്കളെയും കൊല്ലരുത്. അവര്‍ ജീവിച്ചോട്ടെ. നിങ്ങള്‍ക്ക് അവരെ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനവും സ്വാതന്ത്ര്യവും ഉണ്ടല്ലോ. പരസ്പരം തുറന്നുപറഞ്ഞ് ഉഭയസമ്മതപ്രകാരം പിരിയാന്‍ തയ്യാറാവുക, സമ്മതിക്കുക. കൂടുതല്‍ ക്രൂരതകളിലേക്ക് തിരിയുന്നതിനും അവ ചെയ്യുന്നതിലും എത്രയോ ഭേദമാണ് അത്തരമൊരു പരസ്പരധാരണ. രണ്ടുകൂട്ടരും അവനവരുടെ ജീവിതവുമായി പിരിഞ്ഞുപോകട്ടെ. വിവാഹമോചനങ്ങള്‍ക്ക് വിലക്കുകളുള്ള രാജ്യമൊന്നുമല്ലല്ലോ ഇത്. കൊലപാതകത്തെക്കാള്‍ എത്രയോ ഭേദമാണ് വിവാഹമോചനം.
പക്ഷേ സ്വന്തം കുടുംബം തകര്‍ത്ത് വേറൊരാള്‍ക്ക് ഒപ്പം ഇറങ്ങിത്തിരിക്കുന്ന ഒരാളുടെയും സ്‌നേഹത്തില്‍ അന്ധമായി വിശ്വസിക്കരുത്. കൂടെകൂട്ടുന്ന ആളും കൂടെ ചെല്ലുന്നആളും. ഇന്നലെ ഒരാളെ ഉപേക്ഷിച്ച് നിനക്കൊപ്പം ഇറങ്ങിത്തിരിക്കാന്‍ അവനോ അവളോ തയ്യാറാവുന്നുണ്ടെങ്കില്‍ നാളെ നിന്നെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോകാനും അവനോ അവള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവില്ല. കുടുംബജീവിതത്തില്‍ ഭര്‍ത്താവില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങളോ പീഡനങ്ങളോ ആണ് ഒരു ഭാര്യയെ അന്യപുരുഷനിലേക്ക് ആകര്‍ഷിക്കുന്നത് എന്നൊക്കെ പറഞ്ഞുള്ള ചില നിരുപാധികമായ സ്ത്രീപക്ഷവായനകള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. അവയെല്ലാം പുരുഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യും. ഇത് സ്ത്രീകളുടെ തെറ്റുകള്‍ക്കുള്ള വളംവയ്ക്കലുകളാണ്. കുടുംബമെന്ന സങ്കല്പത്തിലും ധാര്‍മ്മികതയിലും അടിയുറപ്പുള്ള ഒരു സ്ത്രീയും തന്റെ മക്കളെ വിസ്മരിച്ചുകൊണ്ട് ഒരു പുരുഷനായും കിടക്ക വിരിക്കില്ല. അവനൊപ്പം ഒളിച്ചോടുകയോ ക്രൂരതകള്‍ക്ക് കൂട്ടുനില്ക്കുകയോ ഇല്ല. ഓരോരുത്തരുടെയും ധാര്‍മ്മികതയും ജീവിതനിലവാരവുമാണ് അവരുടെ ചെയ്തികളുടെ സ്വഭാവം നിശ്ചയിക്കുന്നത്. സാഹചര്യം കൊണ്ടോ ഏതെങ്കിലും ഒരു നിമിഷത്തിന്റെ പ്രേരണ കൊണ്ടോ സംഭവിക്കാവുന്ന ചില പിഴവുകളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഇത് പറയുന്നത്. ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ഏതൊരുതെറ്റും ഒരു കുറ്റവാളിയുടെ മനസ്സില്‍ നിന്ന് രൂപം കൊള്ളുന്നതാണ്.അവയെയാണ് നാം വിമര്‍ശിക്കേണ്ടത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചു വേറൊരുപുരുഷനില്‍ ആകൃഷ്ടയാകുന്ന സ്ത്രീ തേടുന്നത് കൂടുതല്‍ സ്‌നേഹമല്ല പുതുവസ്ത്രത്തോടു തോന്നുന്ന തരത്തിലുള്ള ആഗ്രഹവമാണ്. സ്ഥിരമായി ഭക്ഷിച്ചു മടുപ്പുതോന്നുന്ന ആഹാരപദാര്‍ത്ഥത്തില്‍ന ിന്ന് ഭിന്നമായി കഴി്ക്കാന്‍ തോന്നുന്ന മാനസികാവസ്ഥയാണ്. അതിനെ സ്‌നേഹമായി വാഴ്ത്തുന്നതാണ് നമ്മുടെ സ്ത്രീപക്ഷ വായനകളുടെ ഏറ്റവും വലിയ പിഴവ്.
സ്‌നേഹമാണ് തേടുന്നതെങ്കില്‍ അതിനൊരു സൗന്ദര്യമുണ്ടാവും. സൗന്ദര്യം ഒരിക്കലും ക്രൂരമാകുകയില്ല. പക്ഷേ ലിജിയുടെയും വസീമിന്റേതും പോലെയുള്ള ബന്ധങ്ങളില്‍ സൗന്ദര്യമില്ല. തങ്ങള്‍ക്ക് തടസ്സമാകുന്നവരെ ഇല്ലാതാക്കുന്ന ക്രൂരതയും അതിനെ മറച്ചുവയ്ക്കുന്ന കുറ്റകൃത്യവുമാണ് അവരുടെ മനസ്സ് നിറയെ. ഒരു ഭര്‍ത്തൃമതിയെ പ്രണയിച്ച് അപകടത്തില്‍ ചെ്ന്ന് ചാടി ആത്മഹത്യയുടെ വക്കില്‍ എത്തിനില്‌ക്കേണ്ടതുണ്ടായിരുന്നോ വസീം എന്ന് ചെറുപ്പക്കാരന്? ഒരു ഭര്‍ത്തൃമതിയുടെ കണ്ണും കടാക്ഷവും കണ്ടപ്പോള്‍ ഇളകിപ്പോകാന്‍ മാത്രം ദുര്‍ബലനായിരുന്നോ ്അയാള്‍? എത്രയെത്ര പേരെ കണ്ണീരിലും കദനത്തിലും ആഴ്ത്തിയിട്ട് ലിജി നീ എന്തുനേടി? സ്ത്രീയുടെ അപക്വതയും അശ്രദ്ധയും അജ്ഞാനവും വഴിവിട്ട ബ്ന്ധങ്ങളുമാണ് ഇന്ന് കുടുംബങ്ങളെ പരക്കെ തകര്‍ത്തുകളയുന്നത്് എന്നെഴുതുമ്പോള്‍ എതിര്‍ക്കാന്‍ അനേകരുണ്ടാവും. പക്ഷേ സത്യമെന്ന് ചുരുക്കം ചിലരെങ്കിലും അനുകൂലിക്കുമെന്ന് ഉറപ്പുണ്ട്. അല്ലെങ്കില്‍ നോക്കൂനാം നിത്യവും കാണുന്ന വാര്‍ത്തകളിലെല്ലാം അത്തരമൊരൂ സൂചനകളില്ലേ? നാം അറിയുന്നതും അറിഞ്ഞുകൂടാത്തതുമായ എത്രയോ കുടുംബങ്ങള്‍ വേറെയുമുണ്ടാകും.
ഉണങ്ങാത്ത മുറിവുമായി നടക്കുന്ന ഒരു കഥാപാത്രമുണ്ട് പുരാണത്തില്‍, ആ ഉപമ ലിജിക്കും ചേരും. ജീവിതാവസാനം വരെ ആ മുറിവുമായി അവള്‍ ജീവിക്കേണ്ടി വരും. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും വെറുപ്പും വിദ്വേഷവുമേറ്റ്. മക്കളില്‍ നിന്നുള്ള അവഗണനയേറ്റ്. സ്വയം തീര്‍ക്കുന്ന നരകത്തില്‍ പെട്ട്..
ഇതൊക്കെ വായിക്കുമ്പോള്‍ തോന്നുന്നു, മതവിശ്വാസങ്ങളുടെ ഭാഗമായിട്ടുളള നരകസങ്കലപങ്ങള്‍ മരണത്തിന് ശേഷമുള്ളതല്ല ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം ചെയ്തികള്‍ കൊണ്ട് സ്വയം സൃഷ്ടിച്ചെടുക്കുന്ന ഇതുപോലെയുള്ളവയാണ് യഥാര്‍ത്ഥ നരകങ്ങളെന്ന്.