കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആദ്യമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് കാണാന്‍ തലേന്നേ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുകയും പൊളിഞ്ഞുവീഴുന്ന ഫ്ലാറ്റുകൾക്ക് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നുവല്ലോ. അതിന് സാധിക്കാത്തവര്‍ വീടുകളിലെയും ഓഫീസുകളിലെയും ടിവിക്ക് മുമ്പില്‍ ആകാംക്ഷാപൂര്‍വ്വം ആ ദൃശ്യങ്ങള്‍ കാണുകയും ചെയ്തു. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നത് കണ്ടപ്പോള്‍ ആര്‍ത്തട്ടഹസിച്ചവരും ആരവമുയര്‍ത്തിയവരും അക്കൂട്ടത്തിലുണ്ട്.
തങ്ങളുടേതല്ലാത്ത നഷ്ടങ്ങളെ ആഹ്ലാദമാക്കിയവര്‍. നന്മ നിറഞ്ഞ വാര്‍ത്തകള്‍ കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്നതിലുമപ്പുറം മറ്റുള്ളവരുടെ കണ്ണീരിന്റെയും കദനങ്ങളുടെയും കഥകള്‍ കേള്‍ക്കാനാണ് മനുഷ്യമനസ്സ് കൂടുതലായി ചാഞ്ഞിരിക്കുന്നത്. മരട് റിപ്പോര്‍ട്ടിംങ് അത്തരമൊരു സത്യത്തെ ഒരിക്കല്‍കൂടി നമ്മുടെ മുമ്പില്‍ വിളിച്ചുപറഞ്ഞു. വാര്‍ത്താപ്രാധാന്യം എന്നതിലുമപ്പുറം അതിന്് മറ്റുള്ളവരുടെ വീഴ്ചകളെ ആഘോഷമാക്കി മാറ്റാനുള്ള മലയാളി മനസ്സുകളുടെ സങ്കുചിതത്വങ്ങളുടെയും പരപീഡനരതിയുടെയും മുഖം കൂടിയുണ്ടായിരുന്നു. നഷ്്ടങ്ങളും വേദനകളുമെല്ലാം എപ്പോഴും വ്യക്തിപരമാണ്. കൂടെയുള്ളവര്‍ പോലും അതിനെ അതിന്റേതായ തീവ്രതയില്‍ മനസ്സിലാക്കണം എന്നില്ല.കേരളത്തിലെ ഭൂരിപക്ഷത്തിനും മരടിലെ ഫഌററുടമകള്‍ അന്യരും അപരിചിതരുമാണ്. അവര്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്ന് വിചാരിക്കുന്നവര്‍ ഏറെയാണ്. മരടിലെ രണ്ടുമൂന്നു ഫഌറ്റ് ഉടമകളെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. എന്നാല്‍ അവര്‍ക്കാകട്ടെ എന്നെ തെല്ലും അറിയുകയുമില്ല. സൗബിനും മേജര്‍ രവിയും ആന്‍ അഗസ്റ്റ്യനും ജോമോന്‍ ടി ജോണുമാണ് അവര്‍. തീരദേശ നിയമത്തിന്റെ പേരു പറഞ്ഞ് ഫഌറ്റുകള്‍ പൊളിച്ചുനീക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ നാളെതങ്ങളുടെ സ്വപ്‌നഗേഹത്തിന് നേരെയും മറ്റേതെങ്കിലും നിയമത്തിന്റെ പേരുപറഞ്ഞ് ജെസിബികളും ബുള്‍ഡോസറുകളും വരുമ്പോള്‍ ഇതേപോലെ കൈയടിക്കുമോ?
നിയമങ്ങളുടെ പേരു പറഞ്ഞ് ഫഌറ്റ് പൊളിച്ചുനീക്കിയപ്പോള്‍ കടവും വിലയുംവാങ്ങി ആ ഫ്ലാറ്റുകൾ വാങ്ങിയവരുടെ കണ്ണീരും സങ്കടവും നാം കാണാതെപോയി. അവരുടെ സങ്കടങ്ങളോട് താദാത്മ്യപ്പെടാന്‍ നമുക്ക് കഴിയാതെയും പോയി. ഫഌറ്റുടമകള്‍ സമ്പന്നരാണെന്നത് അവരുടെ കാശിന്റെ മൂല്യം കുറയ്ക്കുന്നില്ല. ഓരോരുത്തരും അവനവരുടെ സാമ്പത്തികസ്ഥിതിയും ജീവിതനിലവാരവും അനുസരിച്ചാണ് ജീവിക്കുന്നത്. അതിനവര്‍ക്ക് അവകാശവുമുണ്ട്.
ദുരന്തങ്ങള്‍ വാര്‍ത്തകളാകാതിരിക്കുന്നില്ല. പക്ഷേ അവയെ ആഘോഷമാക്കുന്ന വിധത്തില്‍ അവതരിപ്പിക്കരുത്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖപത്രത്തിന്‌റെ ഒന്നാം പേജില്‍ വന്ന ഫോട്ടോ പലരുടെയും ഓര്‍മ്മയില്‍ ഇന്നുമുണ്ടാവാം.അപകടത്തെത്തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുപോയ പെണ്‍കുട്ടി മരണവെപ്രാളത്തോടെ ദാഹജലത്തിനായി കേഴുന്നതായിരുന്നു അത്. അസാധാരണമായ ഫോട്ടോയെന്ന് വാഴ്ത്തുമ്പോഴും ആ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സങ്കടങ്ങളെ ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതെത്രയോ അധികമായിരിക്കും.ഫോട്ടോഗ്രാഫര്‍ക്ക് അയാളുടെ പ്രഫഷനിലിസം പ്രകടിപ്പിക്കാനും പത്രത്തിന് എക്‌സ്‌ക്ലൂസിവാകാനും കാരണമാകുന്നതിനപ്പുറം ആ ചിത്രത്തിലെമാനുഷികത മറന്നുപോകരുത്. അതിനായിരിക്കണം നാം പ്രാധാന്യം കൊടുക്കേണ്ടത്. നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും വാര്‍ത്തകളിലെ അതിവൈകാരികത നിയന്ത്രിക്കപ്പെടുകയും ചെയ്യട്ടെ.