ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത് ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍ മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ട വാര്‍ത്തയായിരുന്നു.അതെ സത്യമായും ഭയം തോന്നുന്നു പുതുതലമുറയോട്.. കൗമാരക്കാര്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ ഉള്ളിലെ ധാരണകള്‍ എന്തായിരുന്നുവോ അതെല്ലാം മായ്ച്ചുകളഞ്ഞ് ക്രൂരതയുടെ പര്യായമായിത്തീര്‍ന്നവര്‍. എങ്ങനെ തോന്നി ആ കുട്ടികള്‍ക്ക് ഇത്രയും വലിയ ക്രൂരത ചെയ്യാന്‍? ലഹരിമരുന്നിന്റെ കച്ചവടം എന്നെല്ലാമുള്ള നിരവധി ഉപകഥകള്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഈ കൊലപാതകവുമായി ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ വ്യക്തമാകുന്നത് നമ്മുടെ കൗമാരം വന്നുപെട്ടിരിക്കുന്ന അപകടകരമായ ചില വലകളെക്കുറിച്ചാണ്. മാധ്യമങ്ങളുടെ ദു: സ്വാധീനവും കുടുംബബന്ധങ്ങള്‍ക്കിടയിലൈ ശൈഥില്യവുമൊക്കെ അനുബന്ധ മനശാസ്ത്രവിശകലനമായി പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. കൊലപാതകരീതിക്ക് തങ്ങളെ പ്രേരിപ്പിച്ചത് ചില സിനിമയില്‍ നിന്ന് കിട്ടിയ അറിവുകളാണെന്നാണ് പ്രതികള്‍ പറഞ്ഞത്. ശരിയാണ് നമ്മുടെ കുടുംബങ്ങളിലേക്ക് ദിവസം തോറും എത്തുന്ന സിനിമകളില്‍ എത്രയോ അധികമായാണ് വയലന്‍സ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കൊലപാതകങ്ങളും സംഘടനങ്ങളും നിറഞ്ഞ സിനിമകള്‍ ചെറുപ്രായം മുതല്‌ക്കേ കണ്ടുവളരുന്ന കുട്ടികള്‍ കാലക്രമേണ അനുകൂലമായ സാഹചര്യങ്ങളില്‍ അവയെ നടപ്പിലാക്കാന്‍ ശ്രമിച്ചെന്നുമിരിക്കും. ചെറുപ്രായം മുതല്‌ക്കേ തലച്ചോറില്‍ ഫീഡ് ചെയ്ത് വച്ചിരിക്കുന്നവ അനുകൂല സാഹചര്യങ്ങളില്‍ പുറത്തുവരുന്നതാവാം. പുകവലി രംഗങ്ങള്‍ കാണിക്കുമ്പോള്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്നും ഹെല്‍മറ്റില്ലാതെയുള്ള യാത്രകളുടെ രംഗങ്ങള്‍ കാണിക്കുമ്പോള്‍ അ്ത്തരം യാത്രകള്‍ അപകടമെന്നും എഴുതികാണിക്കാറുണ്ടല്ലോ. അതുപോലെ എഴുതികാണിക്കുകയല്ല കൊലപാതകരംഗങ്ങളും സംഘടനരംഗങ്ങളും ടിവിയിലെ സിനിമകളില്‍ കാണിക്കുമ്പോള്‍ അത്തരം രംഗങ്ങള്‍ മറച്ചുവച്ച് കാണിക്കാനുളള സാധ്യതകള്‍ നാം ആരായേണ്ടിയിരിക്കുന്നു. അച്ഛനും അമ്മയും മക്കളുമൊന്നിച്ച് സിനിമ കാണുമ്പോഴായിരിക്കും ഇത്തരം രംഗങ്ങള്‍ കടന്നുവരുന്നത്. കൊച്ചുകുട്ടികള്‍ ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ അവരുടെ ചിന്താമണ്ഡലത്തെ ഇവ ദോഷകരമായി ബാധിക്കുമെന്നും നാം അറിയണം. ജന്മനാ ഉള്ള കുറ്റകൃത്യവാസനകളെക്കാള്‍ പലതും രൂപപ്പെടുന്നത് സാഹചര്യം കൊണ്ടും സ്വാധീനം കൊണ്ടുമാണ്. അവയെ ഒരുപരിധിവരെ കുറയ്ക്കാന്‍ മേല്പ്പറഞ്ഞ വിധത്തിലുള്ള തിരുത്തലുകള്‍ സഹായിച്ചേക്കാം.ചില കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പ്രതികള്‍വെളിപെടുത്തുന്ന കാര്യങ്ങള്‍ അവരെ ചില സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നുതന്നെയാണല്ലോ. ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ ഉദാഹരണം തന്നെ.അമിതമായ അക്രമവും കൊലപാതകവുമുള്ള സിനിമകള്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്യാന്‍ അനുവാദം നല്കുകയുമരുത്.
പത്തനംതിട്ടയിലെ കൊലപാതക കാരണങ്ങള്‍ എന്തൊക്കെയായാലും ഇവിടെ തകര്‍ന്നുപോയിരിക്കുന്നത് മൂന്നു കുടുംബങ്ങളാണ്. മൂന്നു ജീവിതങ്ങളാണ്. അവരെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളാണ്.
ചെറിയൊരു പരിഹാസം പോലും സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ പക വളരുന്ന പുതു തലമുറയും നമ്മുടെ മനസ്സിലെ ആശങ്കകളിലൊന്നാണ്. കൊല്ലപ്പെട്ട പതിനാറുകാരന്‍ സോഷ്യല്‍മീഡിയായിലൂടെ പരിഹസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം എന്നാണല്ലോപ്രതികളുടെ കുറ്റസമ്മതം? രണ്ടടി കിട്ടിയാല്‍ തിരികെ ഒന്നെ്ങ്കി്‌ലും കൊടുക്കണമെന്ന് മകനെ ഉപദേശിച്ച ഒരമ്മയെ ഓര്‍മ്മയുണ്ട്. ഇ്ത്തരം അമ്മമാരും അച്ഛന്മാരും മക്കള്‍ക്ക് നല്കുന്ന സന്ദേശം എന്താണ്? ചെറിയൊരു കാര്യം പോലും വി്്ട്ടുകളയാനും ക്ഷമിക്കാനും പൊറുക്കാനും കഴിയാതെവരുന്ന ഒരുതലമുറയ്ക്ക് രൂപം കൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മക്കളുടെ വഴിതെറ്റലുകളില്‍, അവരെ നിഷേധാത്മകമായി സ്വാധീനിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കും നിഷേധിക്കാനാവില്ല. ക്ഷമിക്കണമെന്നും പൊറുക്കണമെന്നും മക്കളോട് പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്തത് അവരുടെ ഉള്ളില്‍തന്നെ ക്ഷമയും കാരുണ്യവും ഇല്ലാത്തതുകൊണ്ടാണ്. ക്ഷമയും സഹിഷ്ണുതയും വിവേകവുമുള്ള ഒരുപുതുതലമുറയ്ക്ക് കൂട്ടായ ശ്രമത്തിലൂടെ രൂപം കൊടുക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ വരുംതലമുറയില്‍ ഇതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിച്ചേക്കാം.