രാത്രിയില്‍ നടക്കുന്ന സ്ത്രീകള്‍

Date:

രാത്രിയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ മോശക്കാരാണ് എന്ന തെറ്റുദ്ധാരണയും മുന്‍വിധിയും പരക്കെയുണ്ട്. സ്ത്രീകള്‍ പകലുകളില്‍ മാത്രം സഞ്ചരിക്കേണ്ടവരും രാത്രികാലങ്ങളില്‍ വീടെന്ന സുരക്ഷിതകേന്ദ്രങ്ങളില്‍ അടച്ചുപൂട്ടി കഴിയേണ്ടവരാണെന്നുമാണ് നാം പരക്കെ പഠിച്ചുവച്ചിരിക്കുന്നതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും.

രാത്രിയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ പൊതുമുതലാണെന്നും അവള്‍ എന്തിനും ഏതിനും തങ്ങളുടെ ആവശ്യം നിറവേറ്റാനുള്ള ഉപാധികളാണെന്നും പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന് ചില ധാര്‍ഷ്ട്യങ്ങളുമുണ്ട്. ഇന്ത്യയെ തന്നെ നടുക്കിക്കളഞ്ഞ ചില സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തത്തിന്റെ ഇരകളെ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയഅഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നത് ഓര്‍മ്മിക്കുക.

രാത്രികാലങ്ങളില്‍ ഒറ്റയ്‌ക്കോ കൂട്ടമായോ  അല്ലെങ്കില്‍ സുഹൃത്തുക്കളുമൊത്തോ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയെങ്ങനെയാണ് മോശക്കാരിയാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പണ്ടുകാലങ്ങളില്‍ ജീവിതമാര്‍ഗ്ഗത്തിനായി ശരീരം വിറ്റുജീവിക്കേണ്ടിവന്നിരുന്ന സ്ത്രീകള്‍ രാത്രികാലങ്ങളില്‍ തങ്ങളുടെ കസ്റ്റമേഴ്‌സിനെ ഇരുളില്‍ കാത്തുനിന്നിരുന്നു എന്നതിന്റെ പേരില്‍ അണ്ഡകടാഹ്ത്തിലെ എല്ലാ സ്ത്രീജനങ്ങളെയും അത്തരമൊരു കണ്ണോടെ നോക്കിക്കാണുന്നതിലും വലിയ വി്ഡ്ഢിത്തം മറ്റൊന്നുണ്ടാവില്ല.

ഇത്രയുമെഴുതിയത് ഇന്നലെ നിര്‍ഭയദിനത്തോട് അനുബന്ധിച്ച് സ്ത്രീകള്‍ക്കുവേണ്ടി സംഘടിപ്പിച്ച രാത്രി നടത്തത്തിന്റെ പശ്ചാത്തലത്തിലാണ്. പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ ഒരു മണിവരെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നൂറിലധികം രാത്രിനടത്തങ്ങള്‍ സംഘടിപ്പിച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിന്റെ ഭാഗവുമായിരുന്നു .

ലിംഗജാതി ഭേദങ്ങള്‍ക്കതീതമായി പൊതുഇടങ്ങള്‍ എല്ലാവരുടേതുമാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളില്‍  രാത്രികാലങ്ങളിലും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടതായിവരും. വന്‍നഗരങ്ങളില്‍ അത്തരമൊരു രീതിയുണ്ടെങ്കിലും നമ്മുടേതുപോലെയുള്ള ഒരു സംസ്ഥാനത്തോ ഇവിടെയുള്ള അവികസിത പ്രദേശങ്ങളിലോ ഈ രീതി വ്യാപകമായിട്ടില്ല. അപ്പോള്‍ അവിടെ അവളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും കൂട്ടുപങ്കാളിത്തം ആവശ്യപ്പെടുന്ന കാര്യമാണ്.

വെറും നിയമങ്ങള്‍ കൊണ്ടു മാത്രം സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നൂറു ശതമാനം കഴിയുമെന്ന് തോന്നുന്നില്ല നിയമങ്ങളുടെ അഭാവം കൊണ്ടല്ലല്ലോ ഇവിടെ കുറ്റകൃത്യങ്ങളും അക്രമങ്ങളും പെരുകുന്നത്. അടിസ്ഥാനപരമായി മനുഷ്യന്റെ മനോഭാവങ്ങളിലും അവന്റെ ധാര്‍മ്മികമൂല്യങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. ഒറ്റയ്ക്ക് നില്ക്കുന്ന പെണ്‍കുട്ടിയെ തന്റെ ഇംഗിതത്തിന് കീഴ്‌പ്പെടുത്താവുന്നതാണ് എന്ന് പുരുഷന്‍ ചിന്തിക്കുന്ന രീതിയില്‍ നിന്ന് അവളെ ഒറ്റയ്ക്കാക്കിയ സാഹചര്യം എന്താണ്, അവളെ എങ്ങനെ സുരക്ഷതമായ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്നിടത്തേക്ക് പുരുഷന്‍ വളരുകയും മാറുകയും ചെയ്യുമ്പോള്‍ മാത്രമേ രാത്രികാലങ്ങളിലെ മാത്രമല്ല സ്ത്രീകള്‍ ഒറ്റയ്ക്കായി നില്ക്കുന്ന ഏതവസ്ഥയിലുമുള്ളഅപകടങ്ങള്‍ ഒഴിവായിക്കിട്ടുകയുള്ളൂ.

 അടിസ്ഥാനപരമായി സമൂഹത്തിന്റെ കാഴ്ചപ്പാട് മുതല്‍ അധികാരികളുടെ ഇടപെടല്‍ വരെ കണ്ണികള്‍ പരസ്പരം കോര്‍ത്തെടുക്കപ്പെടുന്ന സംഘടിതമായ ഒരു വ്യവസ്ഥയാണ് സമൂഹത്തിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നത്. അത്തരമൊരു ചുവടുവയ്പ്പിന് ഇന്നലത്തെ രാത്രിനടത്തം സഹായകമായി എന്നത് വലിയൊരു കാര്യമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. പരസ്പരം ആദരിച്ചും സ്‌നേഹിച്ചും ബഹുമാനിച്ചും കൈകള്‍ കൊടുത്ത് മുന്നോട്ടുപോകുമ്പോള്‍ മാത്രമേ കുടുംബം മുതല്‍ സമൂഹംവരെ  സുഗമമമായി പ്രവര്‍ത്തിക്കുകയുള്ളൂ. പരസ്പരാദരവ് നഷ്്ടപ്പെടുമ്പോഴാണ് കുടുംബത്തിലും സമൂഹത്തിലും മാനുഷികത നഷ്ടപ്പെടുന്നത്. നമുക്ക് മാനുഷികത മുറുകെപിടിക്കാം

ആത്മാവബോധത്തോടെയും സ്വപ്രത്യയസ്ഥൈര്യത്തോടെയും സ്ത്രീകള്‍ സഞ്ചരിക്കട്ടെ. ഒരാളും അവളുടെ സ്ത്രീത്വത്തെ അപമാനിക്കാതിരിക്കട്ടെ. വഴികള്‍ പുരുഷന്റേതുമാത്രമല്ലസ്ത്രീയുടേതുകൂടിയാണ്.  . രാത്രികള്‍ സ്ത്രീകളുടേതുമാവട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!