കാവാലം ദേശത്തെ കലാഹൃദയം!

Date:

കുട്ടനാടന്‍ കായലാല്‍ ചുറ്റപ്പെട്ട കാവാലം ദേശം…അവിടെ ഭൂജാതനായ കാവാലം നാരായണപ്പണിക്കര്‍…കവിത്വം, നാടകത്തം എന്നിവയാല്‍ സാംസ്ക്കാരികകേരളത്തിന്‍റെ കലാമുഖപുസ്തകത്തില്‍ നിറവുള്ള അക്ഷരങ്ങളാല്‍ എഴുതപ്പെട്ടു, അദ്ദേഹത്തിന്റെ നാമം!

മനോഹരമായ, തനിമയാര്‍ന്ന പ്രകൃതിയുടെ മടിത്തട്ടില്‍ പിറന്ന വ്യക്തിത്വമായതുകൊണ്ടുതന്നെയാവണം കാവാലം നാരായണപ്പണിക്കര്‍ നാടന്‍ ശീലുകളുടെയും, നാട്ടുകലകളുടെയും കൂട്ടുകാരനായത്. കേരളസംഗീതനാടക അക്കാദമിയുടെ അമരത്തേയ്ക്ക് എത്തിയപ്പോഴും അദ്ദേഹം നാടന്‍കലകളിലൂടെ അനുസ്യൂതം സഞ്ചരിച്ചു. മലയാള നാടന്‍കലകള്‍ക്കും, നാടകലോകത്തും അദ്ദേഹത്തിന്റെ സ്ഥാനലബ്ധി പകര്‍ന്നു കൊടുത്തത് ഉണര്‍വ്വിന്റെ പുതിയൊരു മുഖമായിരുന്നു.

ഇതിനിടെ സിനിമാഗാനരംഗത്തേയ്ക്കും പുത്തനൊരു ശൈലിയുമായി കാവാലം നാരായണപ്പണിക്കര്‍ രംഗപ്രവേശം ചെയ്തു. ജി അരവിന്ദനുമായുള്ള കൂട്ടുകെട്ടിലൂടെ സിനിമയില്‍ തുടക്കമിട്ടപ്പോള്‍ പകര്‍ന്നാടിയത് നാട്ടുഗന്ധമുള്ള സുന്ദരമായ ഗാനങ്ങളാണ്. “മുക്കുറ്റിയും, തിരുതാളിയും, കാടും, പാടലും” ഒക്കെ നിറഞ്ഞ കേരളമണ്ണിന്റെ ഹരിതാഭമായ ചാരുത കാവാലത്തിന്റെ നാടന്‍ വരികളിലൂടെ മലയാളികളുടെ ഗൃഹാതുരതയായി മാറി. “കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ…” (ചിത്രം:കുമ്മാട്ടി), പൂവാങ്കുഴലി പെണ്ണിനുണ്ടൊരു കിളുന്നു പോലുള്ള മനസ്സ്..” (വാടകയ്ക്കൊരു ഹൃദയം), മര്‍മ്മരം, രതിനിര്‍വ്വേദം, ആലോലം തുടങ്ങിയ ചിത്രങ്ങളിലെ   മലയാളികള്‍ ഒരിക്കലും വിസ്മരിക്കാത്ത ഗാനങ്ങള്‍ ഏതെടുത്തു നോക്കിയാലും അതില്‍ കാവാലത്തെ ചുറ്റിക്കിടക്കുന്ന കുട്ടനാടന്‍ കായലിന്‍റെ കൈരളിഗന്ധം കലര്‍ന്നിട്ടുണ്ട്.

സാംസ്ക്കാരിക കേരളത്തിന്‍റെ അഭിമാനകരമായ കലാനേട്ടങ്ങളുടെ പട്ടികയില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരുക്കിയ മലയാള – സംസ്കൃത നാടകങ്ങളുടെ കയ്യൊപ്പുകള്‍ മുന്‍നിരയില്‍തന്നെയുണ്ട്. കാവാലം നാരായണപ്പണിക്കര്‍ തന്‍റെ നാടകങ്ങളിലൂടെ പുരാണങ്ങളുടെ വേറിട്ടൊരു ദൃശ്യപരതയാണ് കാഴ്ച വെച്ചത്.

ജീവിച്ചിരുന്ന കാലമത്രയും കലാസപര്യയ്ക്കായി, കലാകേരളത്തിനു അകക്കാമ്പുള്ള സംഭാവനകള്‍ നല്‍കിയ കാവാലം നാരായണപ്പണിക്കര്‍ എന്ന മഹാനുഭാവന്റെ അഭൗമവ്യക്തിത്വത്തിനു മുമ്പില്‍ സ്മരണാഞ്ജലി!

(2019 ജൂണ്‍ 26 – ന് കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു!)

More like this
Related

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട...

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ...

ബേപ്പൂര്‍ സുല്‍ത്താന്‍ – മാംഗോസ്റ്റീന്‍ ചുവട്ടിലെ മാനവികത

അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി...

സ്വരലയത്തിന്റെ സൗഭഗസാന്നിധ്യം – ബീഥോവന്‍

സ്വരലയം അഥവാ നാദൈക്യ(symphony)ത്തിന് ആഗോളതലത്തില്‍തന്നെ പുതുമയുള്ള ഒരു നിര്‍വ്വചനം ചമച്ചു, ബീഥോവന്‍!...

വര്‍ഗ്ഗ-വര്‍ണ്ണവിവേചനത്തെ വായ്ത്താരിയാല്‍ വെല്ലുവിളിച്ചയാള്‍

ചടുലമായ ആ ചുവടുകള്‍ക്ക് പിറകിലെ ആത്മവിശ്വാസത്തിന്റെ അടിത്തറ അധമബോധത്തിന്റേതായിരുന്നു....കറുത്ത വര്‍ഗ്ഗക്കാരനു നേരിടേണ്ടിവന്ന...

സത്യം; ആ ഓർമ്മ മതി എക്കാലവും ജീവിക്കാൻ

മറവിയുടെ മഞ്ഞുവീണ ജാലകവാതിൽ കൈ കൊണ്ട് തുടച്ചു വൃത്തിയാക്കുമ്പോൾ തെളിഞ്ഞുവരുന്ന ഓർമ്മകൾക്ക്...
error: Content is protected !!