ജീവിതം ആസ്വദിക്കാം നോക്കിക്കേ…….

Date:

 ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്…, അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു മുമ്പേ വാർദ്ധക്യം നമ്മുടെ സിരകളിൽ പടർന്നു പിടിക്കുന്നു. ചരിത്രത്തിന്റെ താളുകളിലേക്കുള്ള നമ്മുടെ കണ്ണടച്ചുള്ള യാത്രകളൊക്കെ വിഡ്ഢിത്തമാണന്നാണ് ഓഷോ ആദ്യം തന്നെ പറഞ്ഞ് വെക്കുന്നത്. കാരണം ചരിത്രത്തിലേക്കുള്ള ഓട്ടത്തിനിടെ നമ്മൾ പലപ്പോഴും ജീവിക്കാൻ മറന്നു പോകും. ജീവിച്ചിരുന്ന ജീവിതത്തിൽ നിങ്ങൾ ജീവിക്കാതിരിക്കുകയും ചരിത്രത്താളുകളിൽ നിങ്ങൾ സ്മരിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനം.

നേട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കാതെ ചരിത്രമെന്ന ആത്മരതിയുടെ ഭാണ്ഡകെട്ടുകളുടെ ഭാരം എൽക്കാതെ ശാന്തനായി ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിച്ച ചുവാങ്ങ് സൂ ലേക്ക് ഓഷോയുടെ വിരലുകൾ ഉയരുന്നു. തന്നിലേക്ക് തന്നെ പിൻവലിഞ്ഞയാൾ ഉള്ളിൽ വിശാലമായിക്കിടക്കുന്ന ഒരു മനസു കണ്ടു പിടിച്ചു. വെറും ഓർമ്മകളിൽ മാത്രം ജീവിക്കാൻ ആഗ്രഹമില്ലാത്ത അയാൾ അതു കൊണ്ട് തന്നെ ജീവിതത്തെ മഹത്വം പെടുത്താൻ മാത്രം ഒന്നും ചെയ്തില്ല. അയാൾ ജീവിതത്തിന്റെ ഒടുക്കം വരെ സാധാരണക്കാരനായിരുന്നു. ഉള്ളിനെ ഒന്നിനോടും ആഗ്രഹമില്ലാത്ത ഒരിടമാക്കി, അയാളെ പോലെ ഒന്നു ജീവിച്ചു നോക്കൂ എന്ന വെല്ലുവിളിയാണ് ഗ്രന്ഥകാരൻ ഇവിടെ ഉയർത്തുന്നത്.

സാധാരണക്കാരനായ ഒരു മനുഷ്യന് എങ്ങനെയാണ് ചരിത്രം സൃഷ്ടിക്കാൻ ഒക്കുന്നത്. ഒരു യുദ്ധത്തിൽ മല്ലടിച്ച് കരുത്ത് തെളിയിക്കുന്നവനും പതിനായിരങ്ങളെ കൊലപ്പെടുത്തിയവനും ഒക്കെയാണ് ചരിത്രത്തിൽ ഇടം. എന്നാൽ ചുവാങ്ങ് സാധാരണക്കാരനാണ്. അയാൾ എല്ലാ ദിവസവും പ്രഭാതത്തിൽ ഉണർന്ന് പല്ലു തേക്കും, മൂന്നു നേരം ആഹാരം കഴിക്കുകയും സ്വപ്‌നങ്ങളുടെ കൂട്ടുപോലും പിടിക്കാതെ ഉറക്കത്തിലേക്കും യാത്രയാകും, അടയാളപ്പെടുത്താനുള്ള ആഗ്രഹം ഒരു ഭാരമാണന്നറിഞ്ഞതുകൊണ്ടാണയാൾ പതുക്കെ പതുക്കെ പതുങ്ങി ഒരു കുഞ്ഞിനേപ്പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നതും. ലോകത്ത് ആർക്കുമാർക്കും ഇത്തരക്കാരെ അറിയണമെന്നില്ല.അവർ ഒഴിവു നേരങ്ങളിൽ വർത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും ജീവിതത്തെ ആസ്വദിച്ചു കൊണ്ടിരിക്കും. ചുറ്റും ആരും ഇല്ലായെന്നുറപ്പിച്ച് അവർ പാട്ടു പാടും, സത്യ പറയാമല്ലോ ഭൂമിയെ ആർത്തിയോടെ സ്‌നേഹിക്കുകയും ജീവിതത്തെ ജീവിതമാക്കിയതും ഇത്തരക്കാർ തന്നെയാണ്.

ജീവിതത്തെ ജീവിതത്തിന്റെ വഴിക്ക് വിടൂ… പറ്റാത്ത ഭാരം ചുമത്തി എന്തിനാണ് അതിന്റെ മുതുക് ഒടിക്കുന്നത്. കളിയരങ്ങുകളിൽ നിങ്ങൾ നിങ്ങളുടെ വേഷമാടിത്തീരുമ്പോൾ നിങ്ങൾ അറിയാതെ പുറകിൽ നിന്ന് ജീവിതത്തിൽ നിന്ന് നിങ്ങളുടെ സമയം തീർന്നുവെന്നൊരറിയിപ്പുമായി മരണ മണി മുഴങ്ങും. അപ്പോൾ, അല്ലയോ ദൈവമേ ഞാൻ ഇനിയും എന്റെ ജീവിതം ജീവിച്ചു തീർത്തിട്ടില്ല എന്ന് പറഞ്ഞ് പരിതപിക്കുന്നതിൽ എന്ത് അർത്ഥം. ജീവിതത്തെ ഓഷോ നല്ല ഒഴുക്കുള്ള ഒരു പുഴയോടാണ് ഇവിടെ ഉപമിക്കുന്നത്. അതിന് നല്ല ഒഴുക്കുണ്ട് ,നീന്തുക പോലും വേണ്ട, ശാന്തമായി ഓളങ്ങളിൽ അലിഞ്ഞ് അലിഞ്ഞ് ലക്ഷ്യത്തിലെത്തുക. ഒരു റോസപ്പൂവിനെ അത് ആയിരിക്കുന്നതിനെക്കാൾ മനോഹരമാക്കാൻ ആർക്ക് കഴിയും? മനുഷ്യർക്ക് എന്തൊക്കയോ എവിടെയൊക്കയോ ഒരു തെറ്റുപറ്റിയിട്ടുണ്ട്, മനോഹരമായ ജീവിതം ശേഷിക്കുമ്പോഴും അവർ മറ്റെന്തിന്റെയോ പിന്നാലെയാണ്.

ജീവിതം ഇല്ലാത്ത ആ പഴഞ്ചൻ തെരുവുകൾ ഉപേക്ഷിക്കു.അവിടെ ആഗ്രഹങ്ങളുടെ കാമ കൂടാരമുണ്ട്, എത്ര കിട്ടിയാലും ആർത്തി തീരത്ത അത്യാഗ്രഹങ്ങളുടെ ചവർപ്പുണ്ടയിടങ്ങളിൽ. ജീവിക്കാതിരിക്കാനുള്ള കാരണങ്ങൾ ഒക്കെ ശേഷിക്കുന്ന ആ ഇടങ്ങളിൽ തന്നെയാണ്, ദുഃഖങ്ങളുടെയും, വെപ്രാളങ്ങളുടെയും ആശങ്കകളുടെയും ഗ്രഹം വിട്ട് ജീവിതത്തിലേക്ക്… വളരെ സാധാരണമായ ഒരു ജീവിതത്തിലേക്കൊരു ക്ഷണമാണ് ഈ പുസ്തകം.

ജിബു കൊച്ചുചിറ

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!