മൂന്നാമതൊരാൾ

Date:

പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന  
ഒരാൾ ഇടയ്ക്കിടെ  വരാറുണ്ടായിരുന്നു ഓഫീസിൽ.
സംസാരിക്കില്ല കൂടുതലൊന്നും
മേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.
ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ  ബാഗിൽനിന്ന് പിന്നെയും  എടുക്കും പുസ്തകങ്ങൾ.
താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ  പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ അടുത്തേക്ക് പോവും.
എല്ലാത്തവണയും 
ഒന്നോ രണ്ടോ പുസ്തകങ്ങൾ വാങ്ങും ഞാൻ.
കുറെ നാളായി  കാണാറില്ലായിരുന്നു അയാളെ.
പിന്നെ പത്രത്തിൽ അയാളുടെ പടം കണ്ടു, കോവിഡ് ബാധിച്ചു മരിച്ചവരുടെ കൂട്ടത്തിൽ.
കഴിഞ്ഞദിവസം പുസ്തകങ്ങൾ വിൽക്കുവാൻ  വന്നു മറ്റൊരാൾ.
പുസ്തകങ്ങളെക്കുറിച്ച് സരസമായി സംസാരിച്ചു 
കൊണ്ട്   എല്ലാവരുടെയും മേശപ്പുറത്ത് 
ഓരോ പുസ്തകം വീതം കൊണ്ടുവച്ചു അയാൾ.
പണ്ടത്തെ പുസ്തക വിൽപ്പനക്കാരനോട്  
ചോദിച്ചപ്പോൾ അടുത്ത തവണ വരുമ്പോൾ 
കൊണ്ടു വരാമെന്ന് പറഞ്ഞ പുസ്തകമായിരുന്നു  എന്റെ മേശപ്പുറത്തു വച്ചത്.
കുറച്ചു സങ്കടത്തോടെ പുസ്തകം വാങ്ങി 
പൈസ കൊടുത്തു.
അന്നാണ് എനിക്കൊരു കാര്യം മനസ്സിലായത്, 
മരണത്തിന് മനുഷ്യനെ ഒരു ചുക്കും ചെയ്യാൻ 
കഴിയില്ല എന്ന്.
ഞാൻ മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ
‘മൂന്നാമതൊരാൾ’ എന്ന ആ പുസ്തകം 
എടുത്തു ബാഗിൽ വച്ചു.

സജിത്ത് കുമാർ

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!