വാർദ്ധക്യത്തിലെ വിളക്കുകൾ

Date:

സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ  നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന വിധത്തിലുള്ള കഥകളും മറ്റ് സാഹിത്യസംഭാവനകളും നല്കിക്കൊണ്ടിരുന്ന അവർ  ഇന്ന് രോഗത്തിന്റെയും പ്രായത്തിന്റെയും കൂടുകളിലേക്ക് ചേക്കേറിയപ്പോൾ എല്ലാ മഷിയും അവരിൽ നിന്ന് ഉണങ്ങിപ്പോയതുപോലെ..
രോഗവും വാർദ്ധക്യവും എത്തുന്നതിന് മുമ്പുതന്നെ പലരും പേന ഊരിവച്ചു. തന്റെ മഹത്തായ കൃതി വരുന്നൂ, വരുന്നൂ എന്ന് മലയാളത്തെ കാത്തുനിർത്തിയിട്ട് അത് പൂർത്തിയാക്കാതെ കാക്കനാടൻ കടന്നുപോയി. പൊൻകുന്നം വർക്കിയെ പോലെയുള്ള മുതിർന്ന തലമുറ എത്രയോ മുമ്പേ എഴുത്ത് അവസാനിപ്പിച്ചവരായിരുന്നു, പ്രായവും മരണവും കടന്നുവരുന്നതിന് മുമ്പു തന്നെ.
 എന്നാൽ ഇതിന് അപവാദമുണ്ടായി ചിലരുണ്ട്, മലയാളത്തിൽ. ഉദാഹരണമായി ലളിതാംബിക അന്തർജ്ജനവും കോവിലനും.  പ്രായവും രോഗവും വകവയ്ക്കാതെ മാസ്റ്റർപീസുകൾ രചിച്ചവരാണവർ. സർഗ്ഗാത്മകത യൗവനത്തിൻറെ മാത്രം തിരുശേഷിപ്പല്ല എന്നും  ഏതു പ്രായത്തിലും പ്രകാശം പ്രസരിപ്പിക്കാൻ കഴിവുള്ള വിളക്കുകളാണെന്നും തെളിയിച്ചവർ.

അന്തർജ്ജനം തന്റെ സാഹിത്യജീവിതത്തിൽ ഒരേയൊരു നോവലേ എഴുതിയിട്ടുള്ളൂ. അഗ്‌നിസാക്ഷി. അന്തർജ്ജനത്തിന്റെ മാസ്റ്റർപീസ് കൃതിയായിരുന്നു അത്. 1977 ൽ ആണ് ആ നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. അതായത് ലളിതാംബിക അന്തർജ്ജനത്തിന്റെ അറുപത്തിയെട്ടാം വയസിൽ. (1909 മാർച്ച 30 നാണ്  ജനനം)
സാധാരണ ഒരു വീട്ടമ്മയെ സംബന്ധിച്ച് മക്കളും കൊച്ചുമക്കളുമെല്ലാമായി രോഗത്തിന്റെ അസ്വസ്ഥതകളുമായി എഴുത്ത് നിലച്ചിരിക്കുന്ന ഒരു പ്രായമാണത്. പക്ഷേ അവിടെ അങ്ങനെ ഒതുങ്ങിക്കൂടിയിരിക്കാൻ അന്തർജ്ജനത്തിന് കഴിയുമായിരുന്നില്ല.  നാല്പതു വർഷത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളുടെ കഥ കൂടി പറയുന്ന ഈ നോവൽ മലയാളത്തിലെ സ്ത്രീപക്ഷ രചനകളിൽ ഏറ്റവും ശ്രദ്ധേയവുമാണ്. ആദ്യത്തെ വയലാർ അവാർഡും അഗ്‌നിസാക്ഷിക്കായിരുന്നു.

വി. വി അയ്യപ്പൻ എന്ന കോവിലന്റെ കാര്യമാണ് അതിനെക്കാൾ ശ്രദ്ധേയം. സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ  കഥ പറയുന്ന തട്ടകം എന്ന നോവൽ പ്രസിദ്ധീകരിച്ചത് 1995 ൽ ആയിരുന്നു. അപ്പോൾ അദ്ദേഹത്തിന് എഴുപത്തിരണ്ട് വയസായിരുന്നു പ്രായം. ക്ലിപ്തമായ ഇതിവൃത്തമോ ഏകീകൃത ഘടനയോ ഈ നോവലിനില്ല.

വിശാലമായ ക്യാൻവാസിലൂടെ അനേകം കഥാപാത്രങ്ങളിലൂടെയും കുടുംബങ്ങളിലൂടെയും ഒരു സംസ്‌കൃതിയുടെ കഥയാണ് അദ്ദേഹം തട്ടകത്തിലൂടെ പറഞ്ഞത്. കോവിലന്റെ ഏറ്റവും മികച്ച കൃതിയായി തട്ടകത്തെ നിരൂപകർ അപഗ്രഥിച്ചിട്ടുമുണ്ട്.

ഒ.വി. വിജയൻ  അവസാനകാലത്ത് എഴുതിയ കൃതിയാണ് തലമുറകൾ. 1997 ലാണ് ഈ കൃതി പുറത്തിറങ്ങിയത്. അന്ന് വിജയന് അറുപത്തിയേഴ് വയസായിരുന്നു പ്രായം. ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങാത്ത പേനയുമായി മലയാളത്തെ ധന്യരാക്കിയവരായിരുന്നു ഇവരെല്ലാം.

മരണമെത്തുന്ന നേരം വരെ  ക്രിയാത്മകമായ ചിന്തകളുടെ ഊർജ്ജകേന്ദ്രമായിരുന്നു എം.എൻ. വിജയനും അബ്ദുൾ കലാമും.  പ്രായത്തെ അവഗണിച്ചുകൊണ്ട് പുതിയ ആശയങ്ങളും ചിന്തകളുമായി ലോകത്തെ പ്രകാശിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. കാലവും ലോകവും അവരുടെ ആശയങ്ങൾക്കും ചിന്തകൾക്കുമായി കാതോർത്തു. പുതിയ കാലത്തെ പ്രശോഭിപ്പിക്കുവാൻ കഴിയുന്ന വിധം ചിന്തകളുടെ സമൃദ്ധിയിൽ സമ്പന്നരുമായിരുന്നു അവർ.  

രോഗബാധിതനാകുന്നതുവരെ സാഗരഗർജ്ജനം തന്നെയായിരുന്നു  വാർദ്ധക്യത്തിലും സുകുമാർ അഴീക്കോട്.

More like this
Related

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...
error: Content is protected !!