ചിറ്റാട

Date:

മക്കളില്ലെന്ന കുറ്റപത്രംകേട്ട്
ഇന്നലെയും അഭിനയിച്ച് ചിരിച്ചു..
അവളുടെ കണ്ണുനിറയുന്നതിന് പകരം
ഗർഭപാത്രം നിറഞ്ഞിരുന്നെങ്കിൽ..?
‘സ്തന്യ’മെന്ന സാഹിത്യം വായിച്ച്
കുഞ്ഞിച്ചുണ്ട് ചേരാത്ത മുലകൾ കാണുമ്പോൾ
പാൽഞരമ്പുകളിലെ വേനലിനെ
മനസ്സിൽ തെറി പറഞ്ഞു..
എന്നാണ് കുഞ്ഞുടുപ്പുകൾ
മഴയ്ക്കുമുമ്പേ കുടഞ്ഞെടുക്കുന്നത്?
വേതിട്ടു കുളിച്ചവളുടെ
പതിഞ്ഞ സ്വരം കൊണ്ട്
നീലാംബരി കേൾക്കുന്നത്?
മച്ചനെന്ന പരിഹാസ വിളികളിൽ
പൊട്ടിയ കളിപ്പാട്ടം പോലെ
സിമന്റു തണുപ്പിൽ,നടുക്കത്തെ മുറിയിൽ
അനങ്ങാതെ കിടക്കാം
കൗരവരുടെ അമ്മയും അച്ഛനും
ഗതികേടില്ലാത്തവരെന്നു കരുതി
ചുമ്മാ പുരാണം ചികയാം.
ജോലി കഴിഞ്ഞെത്തുന്ന നേരം നോക്കി
സങ്കടം തൂത്ത് ദൂരെക്കളഞ്ഞ്
അവളെയും കൂട്ടി കുടുംബത്ത് പോണം.
അനിയന്റെ കുഞ്ഞിന് അലുക്കുവെച്ചൊരു
ചിറ്റാട വാങ്ങിക്കൊടുത്ത്
അവസാന വണ്ടിക്ക് തിരികെപോരാം.
അവൾ വരാതിരിക്കില്ല!

സിബി അമ്പലപ്പുറം

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!