ലതയും ബാബുവും

Date:

ഏറെ പ്രചോദനാത്മകമായ രണ്ടുജീവിതങ്ങളെക്കുറിച്ച് എഴുതാമെന്നാണ് വിചാരിക്കുന്നത്. ഒന്ന് ലതയാണ്. നമ്മുടെ സാക്ഷാൽ ലതാ മങ്കേഷ്‌ക്കർ. രണ്ടാമത്തെയാൾ ബാബുവാണ്. പാലക്കാട് മലമ്പുഴയിലെ മലയിൽ കാൽവഴുതി വീണ ബാബു. അമ്പേ വ്യത്യസ്തരായ  ഈ രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെയാണ് ഒരു താരതമ്യപഠനം സാധ്യമാവുന്നതെന്ന് ചോദിച്ചാൽ ശരിയാണ് അത് തികച്ചും അസംഭവ്യമാണ്. പക്ഷേ ജീവിതത്തോടും പ്രതികൂലങ്ങളോടും ഇരുവരും കാണിച്ച സമീപനം കൊണ്ടാണ് ഇവർ തുല്യരാകുന്നത്. സ്വരം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കപ്പെട്ട ഒരു ഭൂതകാലമുണ്ടായിരുന്നു  ലതയ്ക്ക്. പക്ഷേ തോറ്റുപിന്മാറാൻ തയ്യാറായിരുന്നില്ല ആ പെൺകുട്ടി. സ്വന്തം കഴിവുകളെക്കുറിച്ച് അവൾക്ക് അങ്ങേയറ്റം മതിപ്പും വിശ്വാസവുമുണ്ടായിരുന്നു. അതുതന്നെയാണ് പിന്നീട് അവളെ വാനമ്പാടിയാക്കിയത്.

ഇനി ബാബുവിലേക്ക് വരൂ. 43 മണിക്കൂറാണ് പകലത്തെ കൊടും ചൂടിലും രാത്രിയിലെ തണുപ്പിലും ജലപാനം പോലുമില്ലാതെ ആ ഇരുപത്തിമൂന്നുകാരൻ കഴിച്ചുകൂട്ടിയത്. ഒന്ന് കൈവിട്ടാൽ, ഒരു ചുവട് തെറ്റിയാൽ, മനസ്സ് തളർന്നാൽ അവൻ ഇപ്പോൾ ഒരു ഓർമ്മ മാത്രമാകുമായിരുന്നു. പക്ഷേ മനോബലത്തോടെ അവൻ സാഹചര്യത്തെ നേരിട്ടു. ആത്മധൈര്യത്തോടെ അവൻ ജീവിതത്തിലേക്ക് തിരികെ വന്നു.

 സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പുള്ള ഒരാൾക്കും തന്റെ ലക്ഷ്യത്തിൽ നിന്ന്  പാതിവഴിയിൽ പിന്മാറാനാവില്ല. ആരെങ്കിലുമൊക്കെ നമ്മെ ഇക്കാലയളവിൽ നിസ്സാരക്കാരായി തള്ളിപ്പറഞ്ഞിട്ടുണ്ടാവും, കഴിവുകെട്ടവനെന്ന് അധിക്ഷേപിച്ചിട്ടുണ്ടാകാം, ഒരു പരാജയത്തിന്റെ പേരിൽ ഇനിയൊരു സാധ്യതയില്ലെന്ന് വിധിയെഴുതിയിട്ടുമുണ്ടാവും. പക്ഷേ മറ്റുള്ളവരുടെ നാവിൻത്തുമ്പിലല്ല നമ്മുടെ കഴിവും കഴിവുകേടും പരാജയവും വിജയവുമെന്ന തിരിച്ചറിവാണ് നമുക്കാദ്യം ഉണ്ടാവേണ്ടത്. അവനവനിൽ വിശ്വാസമുള്ള ഒരാളെ മറ്റൊരാൾക്കും എന്നേക്കുമായി  തോല്പിക്കാനാവില്ല. ചിലപ്പോൾ അവസരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം.അത്രയേയുള്ളൂ.
ജീവിതയാത്രയിൽ പലപല പ്രതിസന്ധികളും നമുക്ക് നേരിടേണ്ടിവന്നേക്കാം. പ്രതിസന്ധികളെയോ എതിർപ്പുകളെയോ വിപരീതാനുഭവങ്ങളെയോ നമുക്ക് ഒഴിവാക്കാനാവില്ല. പക്ഷേ മനോധൈര്യം കൊണ്ട് നമുക്ക് അവയെ മറികടക്കാനും അതിജീവിക്കാനുമാവും. അവിടെയാണ് ബാബു പ്രചോദനമാകേണ്ടത്. ശരീരത്തെക്കാൾ ആദ്യം തളരുന്നത് മനസ്സാണ്. അതുകൊണ്ട് മനസ്സിനെ തളർത്താതിരിക്കുക. തളരാത്ത മനസ്സുള്ളവനെ ശരീരത്തിനോ വ്യക്തികൾക്കോ സാഹചര്യങ്ങൾക്കോ ഇല്ലാതാക്കാനാവില്ല.

ജീവിതത്തോട് കുറച്ചുകൂടി നമുക്ക് പോസിറ്റീവാം. മനസ്സിനെ കുറച്ചുകൂടി നമുക്ക് ധൈര്യപ്പെടുത്താം.

ആശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...
error: Content is protected !!