ആരാണ് കാവലാൾ?

Date:

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ വേരുകളുണ്ട്. ബൈബിളിൽ കായേനും ആബേലും: ബലിയർപ്പിക്കാനാണ് രണ്ടു പേരു  വന്നത്. ശ്രേഷ്ഠമായവ സമർപ്പിച്ച ആബേലിന്റെ ബലി സ്വീകരിക്കപ്പെട്ടു, കായേൻ തിരസക്കരിക്കപ്പെട്ടു. തിരസ്‌ക്കാരം എല്ലാ കാലത്തും മനുഷ്യനെ ക്രൂദ്ധനാക്കുന്നു, ക്രൂരനും ചിന്താ ശേഷിയില്ലാത്തവനും.  ഭൂമിയിലെ ആദ്യ കൊലപാതകത്തിന് ചുരുൾ നിവരുന്നത് അങ്ങനെയാണ്. അസൂയ മൂത്ത കായേൻ തന്റെ സഹോദരനെ കൊന്നുകളയുന്നു. തന്റെ ബലിയിൽ ജീവരക്തം കൂടെ നിഷ്‌കളങ്കനായ ആബലിന് ചേർക്കേണ്ടി വന്നു. കായേനോട്  ‘നിന്റെ സഹോദരനെവിടെ’ എന്ന് ചോദിയ്ക്കുന്ന ദൈവത്തിന്റെ ചോദ്യത്തിന് അയാൾ നൽകുന്ന ഔദ്ധത്യം നിറഞ്ഞ മറു ചോദ്യം എല്ലാക്കാലത്തും പ്രസക്തമാണ്.
‘എന്റെ സഹോദരന്റെ കാവൽക്കാരനാണോ ഞാൻ ?’

മനുഷ്യന്റെ സകല സാമൂഹിക ബന്ധങ്ങളെയും നിർവചിക്കാൻ പര്യാപ്തമായ ചോദ്യമാണിത്. ഈ ചോദ്യത്തിന് നിങ്ങൾ നൽകുന്ന ഉത്തരമാണ് നിങ്ങളുടെ മാനുഷ്യക-സാഹോദര്യ ചോദനകളുടെ ഉരക്കടലാസ് (Sand paper).

മഹാഭാരത യുദ്ധവും സഹോദരങ്ങളുടെ ഏറ്റുമുട്ടലിന്റെ കഥയാണല്ലോ പറയുന്നത്; കൗരവരും പാണ്ഡവരും തമ്മിൽ. അതിനുമപ്പുറം ഒരമ്മയുടെ മക്കളായ ‘കർണ്ണനും  മറ്റു പാണ്ഡവരും തമ്മിൽ’. 

യുദ്ധാനന്തരം, ഫലശൂന്യമായ വിജയത്തിലേക്ക് നോക്കി ധർമ്മപുത്രർ വിലപിക്കുന്നുണ്ട്. ‘ഇതോ വിജയം?. മഹാനായ ചിലിയൻ കവി പാബ്ലോ നെരുദയുടെ ഭാഷയിൽ
“Victory without Survivors’  വിജയികളെ അവശേഷിപ്പിക്കാത്ത വിജയങ്ങൾ (Keeping Quiet).

കൊല്ലപ്പെട്ട സഹോദരങ്ങൾക്കും  പിതാമഹന്മാർക്കും പുത്രന്മാർക്കും മറ്റും മരണാനന്തര കർമ്മങ്ങളായി ബലിയിടാൻ പോകുന്ന ധർമ്മപുത്രരോട് അമ്മ കുന്തി ഒരാൾക്കും കൂടെ ബലിയിടാനായി ആവശ്യപ്പെടുന്നു, കർണ്ണന്. അത്ഭുതം കൂറുന്ന അയാളോട് അമ്മ പറയുന്നു, ജേ്യഷ്ഠപാണ്ഡവനാണ് കർണ്ണൻ. ഇപ്പോഴാണ് ധർമ്മപുത്രർ ശരിക്കും തോറ്റുപോയത്. ആരുടെ മരണത്തിനായാണോ ഏറ്റവും കൂടുതൽ കാത്തിരുന്നത്, ആഗ്രഹിച്ചത്, അയാൾ തന്റെ ജേഷ്ഠനാണ്..ഭ്രാതൃ ഹത്യ ! അല്ലെങ്കിൽ തന്നെ ; നമ്മൾ കൊന്നു തള്ളുന്നതിൽ  ആരാണ് നമ്മുടെ സഹോദരനല്ലാത്തത്?

എല്ലാ യുദ്ധങ്ങൾക്കും ശേഷം സമാധാനത്തിന്റെ വെള്ളക്കൊടി വീശുന്നവരോടാണ്- ”ഞാൻ ചത്തതിനും കൊന്നതിനും ശേഷം, സമാധാനം!” (ഒ.വി. വിജയൻ)
സമാനമായ ഒരു ഏറ്റുമുട്ടൽ  ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന വിഖ്യാതമായ കൃതിയിൽ ഡോമിനിക് ലാപ്പിയറും ലാറി കൊളിൻസും പറയുന്നുണ്ട്
(Freedom at Midnight).  ഇന്ത്യ-പാക് വിഭജനത്തിന്റെ രാവുകളിലൊന്നിൽ പട്ടാളത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായ സാഹിബ്സാദ യാക്കൂബ് ഖാൻ പാക്കിസ്ഥാനിൽ ചേരാൻ തീരുമാനമെടുക്കുന്നു. തന്റെ അമ്മയെക്കൂടെ കറാച്ചിയിലേക്ക് കൊണ്ടുപോകാൻ അയാൾ ശ്രമിക്കുന്നുണ്ട്. അമ്മ വഴങ്ങിയില്ല. സ്വാതന്ത്ര്യാനന്തരം രണ്ട് രാജ്യങ്ങളും കാശ്മീരിലെ മഞ്ഞുമൂടികിടക്കുന്ന ഒരു മലയുടെ മുകളിൽ യുദ്ധ സന്നദ്ധരായി  1947-48 ൽ കണ്ടുമുട്ടി, അല്ല ഏറ്റുമുട്ടി. ആ സമയത്ത് പാക്കിസ്ഥാന്റെ ഒരു പ്ലാറ്റൂൻ സൈന്യത്തെ നയിച്ചത് സാഹിബ്സാദ യാക്കൂബ് ഖാൻ ആയിരുന്നു, തന്റെ അമ്മയും ബാക്കി കുടുംബാംഗങ്ങളും ജീവിക്കുന്ന ഇന്ത്യാ രാജ്യത്തിനെതിരെ. പക്ഷേ വിധി അവിടെയും അവസാനിക്കുന്നില്ല, അതേ മലയുടെ മറുപുറത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഒരു പ്ലാറ്റൂൻ നയിച്ചതും മറ്റൊരു ‘ഖാൻ’ ആയിരുന്നു. സാഹിബ്സാദ യൂനുസ്  ഖാൻ, യാക്കൂബ് ഖാന്റെ ജേ്യഷ്ഠ സഹോദരൻ, ഒരമ്മ പെറ്റ രണ്ടുപേർ ഒരേ മലയുടെ ഇരുവശങ്ങളിലായി  നേർക്ക് നേർ പോരാടി. 

മനുഷ്യന്റെ നരകയാതനകൾക്ക് അവന്റെ തന്റെ ഉത്ഭവത്തിന്റെ അത്രയും പഴക്കമുണ്ട്. കൊന്നും വെന്നും (!) മുന്നോട്ട് നീങ്ങിയ ആ വഴിയിൽ വീണ ചോരയ്ക്കും കണ്ണീരിനും വല്ല കണക്കുമുണ്ടോ?

യുദ്ധങ്ങളിൽ, കുടിയിറക്കപ്പെടുന്നവരിൽ, ആട്ടിയോടിക്കപ്പെടുന്നവരിൽ, അതിർത്തികൾക്കപ്പുറത്ത് നരകിക്കാൻ വിധിക്കെപ്പട്ടവരിലെല്ലാം മതവും ജാതിയും തിരയുന്നവർക്ക് മനുഷ്യനെ കാണാനാവുന്നത് എന്നായിരിക്കും? അത്തരക്കാർക്ക് ഗാസയിൽ കൊല്ലപ്പെടുന്നത് അറബ് മുസ്ലിം കുഞ്ഞുങ്ങൾ മാത്രമാണ്. ഗാസയെ മാത്രം കണ്ട്, യെമനും നൈജീരിയയും കാണാതെ പോകുന്നവരും അതേ നാണയത്തിന്റെ മറുവശം മാത്രമാണ്. മനുഷ്യന്റെ വേദനയ്ക്കും കണ്ണീരിനും എന്ത് ജാതി? ഏത് മതം!

ഇടശ്ശേരി ശരിയായി തന്നെ പാടി;
കുടിയിറക്കപ്പെടും കൂട്ടരേ പറയുവിൻ
പറയുവിൻ ഏത് ദേശക്കാർ നിങ്ങൾ
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്
അതിലെന്തുണ്ടാർക്കാനു, മുടമയില്ലാത്ത
ഭൂപടമേലും പാഴ്വരയ്ക്കർഥമുണ്ടോ?
എവിടെവിടങ്ങളിൽ ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടീ പാരിടത്തിൽ
അവിടവിടങ്ങളെച്ചേർത്ത് വരയ്ക്കുകൊ 
ന്നിവരുടെ രാഷ്ട്രത്തിന്നതിർ വരകൾ’

-കുടിയിറക്കം

സന്തോഷ് ചുങ്കത്ത്

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...
error: Content is protected !!