Nostalgia

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്.  അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ  പടികടന്നുവരുന്ന...

മണ്ണെണ്ണ വിളക്ക്

ഒന്നാം ക്ലാസ്സിലെ എന്റെ അധ്യയനം അവസാനിക്കാറായപ്പോഴാണ് ഞങ്ങളുടെ വീട് വൈദ്യുതീകരിച്ചത്. അതിനാൽത്തന്നെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലിരുന്ന് പഠിക്കേണ്ട ദൗർഭാഗ്യം (അതോ ഭാഗ്യമോ?) എനിക്കുണ്ടായിട്ടുണ്ട്. വിലപിടിച്ച വീട്ടുപകരണങ്ങളുടെ പട്ടികയിലായിരുന്നു അന്നൊക്കെ മണ്ണെണ്ണ വിളക്കിന്റെ സ്ഥാനം....

രാത്രികള്‍

ഇരവിലേക്ക് പകല്‍ ഇറങ്ങിവരുമ്പോഴൊക്കെ അതിന് വല്ലാത്ത കടുംനിറം. പകല്‍ അന്ധകാരത്തോട് അടുക്കുമ്പോള്‍ നാം അതിനെ രാത്രി എന്നു വിളിക്കുന്നു. പകല്‍  കണ്ട സാന്ത്വനമാണ്് രാത്രി. രാത്രി കാണുന്ന സ്വപ്നമാണ് പകല്‍. പകല്‍ കടഞ്ഞെടുത്ത നെയ്യാണ്...

ഓര്‍മ്മപ്പെടുത്താന്‍ ഒരു വരി

കത്ത് ഒരോര്‍മ്മപ്പെടുത്തലാണ്. ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ട് എന്നാണ് ഓരോ കത്തും പറയുന്നത്. ഞാന്‍ നിന്നെ ഓര്‍ക്കുന്നതുകൊണ്ട് നീ എന്നെയും ഓര്‍ക്കണമെന്ന്  അത് ശാഠ്യം പിടിക്കുന്നുണ്ട്.  അതുകൊണ്ടാണ് മറുപടിക്കുവേണ്ടി നമ്മള്‍ കാത്തിരിക്കുന്നതും അതുകിട്ടാതെ വരുമ്പോള്‍...

പണ്ട് ഒരു അവധിക്കാലം ഉണ്ടായിരുന്നു…

അപ്രതീക്ഷിതമായി മുന്നേ കിട്ടിയ അവധിക്കാലത്തിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും. ഈ അവധിക്കാലം എങ്ങനെ അടിപൊളിയാക്കാം എന്ന് വേറിട്ട് ചിന്തിക്കുന്നവർ ഒരുപക്ഷേ കുറവായിരിക്കും. കൂടുതൽ കൂട്ടികളും മൊബൈൽ ഗെയിമിന്റെയോ ടിവിയുടെയോ മുന്നിലേക്ക്...

അങ്ങനെ ഒരു മഴക്കാലത്ത്

അവന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ആരംഭിക്കുമ്പോള്‍ എല്ലാം സാധാരണ പോലെയായിരുന്നു. ആകാശത്ത് ഒരു മേഘം പോലും പെയ്യാനായി കാത്തുനില്ക്കുന്നുണ്ടായിരുന്നില്ല. എന്നാറെ കുറെ മുന്നോട്ടുപോയപ്പോള്‍ മുഖത്തേയ്ക്ക് ഒരിറ്റുതുള്ളിപോലെ എന്തോ വീണു. വഴിയാത്രയ്ക്കിടയില്‍ എന്തായിരിക്കാം അതെന്ന് ആകാംക്ഷയോടെ...

‘ഘർ വാപസി’

റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ  "The Elephant Boy' ൽ അഭിനയിക്കുന്നതിനായി ഒരു നടനെ അന്വേഷിച്ച് ഇന്ത്യയിൽ വന്നു. കർണ്ണാടകയിലെ മൈസൂരിൽ എത്തിയ അദ്ദേഹം അവിടെ...

ജൂണിലെ നിലാമഴയില്‍…

ഓര്‍ക്കുന്നുണ്ട് അന്നത്തെ സ്‌കൂള്‍ യാത്രകള്‍. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രകളായിരുന്നു അത്. സ്‌കൂള്‍ വാഹനത്തിന്റെ ഇത്തിരി സമചതുരത്തിലൂടെ കാണുന്ന പരിമിതപ്പെട്ട കാഴ്ചകളായിരുന്നില്ല അതൊന്നും. മഴ നനഞ്ഞ് കരയുന്ന പശുക്കള്‍... കെട്ടിക്കിടക്കുന്ന ചെളിവെള്ളം. കലങ്ങിമറിഞ്ഞ പുഴ... ഒഴുകിപ്പോകുന്ന കിളിക്കൂടുകള്‍... ആടിയുലയുന്ന വൃക്ഷത്തലപ്പുകള്‍... ഒടിഞ്ഞുകിടക്കുന്ന മരങ്ങള്‍... ഞെട്ടറ്റുപോയ ഇലക്ട്രിക് കമ്പികള്‍... ഷോക്കേറ്റ് മരിച്ച കിളി... അങ്ങനെയെന്തെല്ലാം...

ഒരു പുട്ട് പുരാണം

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്ന് ഇതുതന്നെ ആയിരുന്നു. തറവാട്ടിലെ പടിഞ്ഞാറെപ്പുരയുടെ പിറകിലും  തെക്കിനിയുടെ ഇടത് വശത്തുള്ള തൊടിയിലുമായിരുന്നു ഏത്തവാഴകൾ നിന്നിരുന്നത്. വാഴ കുലക്കുമ്പോളേ...

നിനക്കായ് പാടാം ഞാനീ പാട്ടുകൾ

എല്ലാ നഷ്ടങ്ങളെക്കാളും മേലെ നില്ക്കും  മക്കളുടെ നഷ്ടങ്ങൾ. പ്രാണൻ നല്കിപോലും മക്കളുടെ ജീവൻ രക്ഷിക്കാൻ അച്ഛനോ അമ്മയോ ആരുമാവട്ടെ തയ്യാറാകുന്നതും അതുകൊണ്ടാണ്.  എന്നിട്ടും കൺമുമ്പിൽ മക്കളുടെ ജീവൻ ഒരു പൂവ് പോലെ പൊഴിഞ്ഞുവീഴുന്നത്...

മഞ്ഞുകാലത്തെ ഓർമ്മ

വീണ്ടും ഒരു മഞ്ഞുകാലം... ആദ്യം ഓർമ്മയിൽ  വരുന്നത് എം ടി യുടെ മഞ്ഞ് എന്ന നോവലാണ്. കാത്തിരിപ്പിന്റെ മനോഹരമായ കഥ പറയുന്ന ഒരു നോവൽ. 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല...വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനം...
error: Content is protected !!