കൊയ്യുന്നവൻ

Date:


ചികഞ്ഞെടുത്ത വയലുകളിൽ
ഓർമ്മകളുടെ കണ്ണീരണിഞ്ഞ
വസന്തത്തിന്റെയും
സ്വപ്നങ്ങളുടെയും ഇടയിൽ
ജീവിതത്യാഗവും പേറി
പലതും കൊയ്തെടുത്തവനാണ്
അന്ധകാരത്തിന്റെ
നിർജ്ജീവമായ തെരുവിൽ
ഭിക്ഷാടനത്തിന്റെ
ഇരുൾമൂടിയ കണ്ണുകളിൽ
സ്വപ്നങ്ങളത്രയും വിതച്ചത്
കൊയ്തെടുക്കാൻ കഴിഞ്ഞില്ല

താണ്ടാനുണ്ട് ദൂരങ്ങളിനിയും
പെയ്തുതോർന്ന മഴയുടെ
നേർത്ത പാളിനോക്കി
കാവൽഭടന്മാരെ പോലെ
തീക്ഷ്ണത നിറഞ്ഞ കണ്ണുകളെ
സാക്ഷിയാക്കി കൊയ്തെടുക്കാനിറങ്ങി
പക്ഷേ
വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം
ശിഥിലമായികൊണ്ടിരിക്കുന്ന
ബന്ധങ്ങളുടെ ഓളപ്പരപ്പിൽ
കൊയ്യുന്നവൻ എന്നേയ്ക്കുമായി
കുഴിമാടങ്ങളിൽ അടക്കപ്പെട്ടവനായി
മാറുകയായിരുന്നു
എന്നിലെ വിസ്മൃതിയിലാണ്ട
ഈ വർത്തമാനകാലത്തിൽ
ഇനിയും കൊയ്തെടുക്കാനായുന്ന
വയലുകൾ മുള പൊട്ടുന്നതും
നോക്കി ഞാനിരിപ്പുണ്ടായിരുന്നു
കൊയ്യുന്നവനായിട്ടു തന്നെ

എം എം ബഷീർ

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!