തോണിപുഴയിൽവെള്ളത്തിന്റെഒഴുക്കില്ലായ്മയിൽപ്പെട്ടുവെറുതെ നട്ടംതിരിഞ്ഞു
ഒരു തോണികരയിൽജീവിതത്തിന്റെഒഴുക്കിൽ നിലതെറ്റി
വെറുതെ നട്ടംതിരിഞ്ഞുഇരിക്കുമെന്നെപ്പോലെഅതെന്റെ തോണിയല്ലഞാനാണ് ആ തോണി
സുനിൽ ജോസ്
ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ.
പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...
പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന ഒരാൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു ഓഫീസിൽ.സംസാരിക്കില്ല കൂടുതലൊന്നുംമേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ ബാഗിൽനിന്ന് പിന്നെയും എടുക്കും പുസ്തകങ്ങൾ.താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ...
പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ...
''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ പറ്റി...വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി...ചെന്നായ ഇളിഭ്യനായി ഓടിപ്പോയി...അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി....കഥ കഴിഞ്ഞു....
കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?
ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...
പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും.
വിജയ് പി. ജോയി
എഴുത്തുകാരനും ചിന്തകനും നോബൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കൃതി, ജീവിതത്തിൽ എല്ലാം എല്ലാം നേടിയെടുത്തിട്ടും ഉള്ളിന്റെയുള്ളിൽ ശാന്തി അനുഭവിക്കാനാവാതെ നുറുങ്ങുന്ന ഹൃദയവുമായി വീടുവിട്ടിറങ്ങുന്ന ബുദ്ധന്റെ അതെ...
ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം ചെയ്യുന്നത്? സ്ത്രീകളെ ക്കുറിച്ച് പുരുഷന് വലുതായൊന്നും അറിയില്ലയെന്ന എലൈൻ ഷോവാൽട്ടരിന്റെ വാദത്തെ ബഹുമാനിച്ചുക്കൊണ്ട് തന്നെ പറയട്ടെ, നമുക്കത് അറിയില്ല. എന്നാൽ...
ഞാൻ പറഞ്ഞ നുണകളിൽഏറ്റവും വലുതേതാണ്കൂടുതൽ ഇരുണ്ടത്കുറേക്കൂടെ പഴുതടച്ചത്മറന്നിട്ടും മറക്കാനാവാത്തത്പറഞ്ഞുകഴിഞ്ഞിട്ടും പറഞ്ഞുകഴിയാത്തത്ഇപ്പോഴും പൂർത്തിയാകാത്തത്ഒറ്റനോട്ടത്തിൽ സത്യമാണെന്നു തോന്നുന്നത്ഒറ്റയിരുപ്പിൽ വായിച്ചുതീരുന്നത്ഒറ്റയൊഴുക്കിൽ പുഴയാകുന്നത്ഒറ്റമിന്നലിൽ ഒക്കെയും കാട്ടിത്തരുന്നത്കാറ്റുപോലെ കാണാനാകാത്തത്തേൻപോലെ മധുരിച്ചത്
സുനിൽ ജോസ്