Literary World

കൊയ്യുന്നവൻ

ചികഞ്ഞെടുത്ത വയലുകളിൽഓർമ്മകളുടെ കണ്ണീരണിഞ്ഞവസന്തത്തിന്റെയുംസ്വപ്നങ്ങളുടെയും ഇടയിൽജീവിതത്യാഗവും പേറിപലതും കൊയ്തെടുത്തവനാണ്അന്ധകാരത്തിന്റെനിർജ്ജീവമായ തെരുവിൽഭിക്ഷാടനത്തിന്റെഇരുൾമൂടിയ കണ്ണുകളിൽസ്വപ്നങ്ങളത്രയും വിതച്ചത്കൊയ്തെടുക്കാൻ കഴിഞ്ഞില്ല താണ്ടാനുണ്ട് ദൂരങ്ങളിനിയുംപെയ്തുതോർന്ന മഴയുടെനേർത്ത പാളിനോക്കികാവൽഭടന്മാരെ പോലെതീക്ഷ്ണത നിറഞ്ഞ കണ്ണുകളെസാക്ഷിയാക്കി കൊയ്തെടുക്കാനിറങ്ങിപക്ഷേവേർതിരിച്ചെടുക്കാൻ കഴിയാത്തവിധംശിഥിലമായികൊണ്ടിരിക്കുന്നബന്ധങ്ങളുടെ ഓളപ്പരപ്പിൽകൊയ്യുന്നവൻ എന്നേയ്ക്കുമായികുഴിമാടങ്ങളിൽ അടക്കപ്പെട്ടവനായിമാറുകയായിരുന്നുഎന്നിലെ വിസ്മൃതിയിലാണ്ടഈ വർത്തമാനകാലത്തിൽഇനിയും കൊയ്തെടുക്കാനായുന്നവയലുകൾ...

ആകാശം കടൽ വരയ്ക്കുന്നു

നോക്കൂ,പകലിൽനിന്നു കടംവാങ്ങിയസായാഹ്നം,ആകാശവിതാനത്ത്മേഘത്തൂവൽ കൊണ്ട്ചിത്രം വരയ്ക്കുന്നത്. നമ്മൾ കണ്ടിട്ടുംകാണാതെ പോകുന്നവികൃത ജന്മങ്ങളേവളരെ സൂക്ഷ്മതയോടെക്യാൻവാസിന്റെ വിസ്തൃതിയിൽഅടയാളപ്പെടുത്തുന്നത്. പ്രണയത്താൽ വാചാലരായരണ്ടുപേരേ നോക്കൂ....ഒരുപക്ഷേ, അവർ ചിലപ്പോൾനമ്മൾ തന്നെയായിരിക്കാം. നിന്റെ നാസികത്തുമ്പിലേ വേർപ്പിന്സായാഹ്നസൂര്യൻ തന്ന തിളക്കവും,കൂടണയാൻ,തിരികേ പറക്കാൻചിറകു നനയ്ക്കുന്ന പക്ഷിയുടെകണ്ണിലെ പ്രതീക്ഷയുംഒട്ടും ചോർന്നു പോകാതെഉപ്പുകാറ്റിന്റെ...

നെരൂദ തുറന്ന ആകാശം

പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാഷയുടെ പേരാണല്ലോ കവിത. ഹൃദയത്തിന്റെ ഭാഷ. അത്തരത്തിൽ ഒരു ഭാഷയെ അതിന്റെ എല്ലാ തീവ്രതയോടും തീഷ്ണതയോടും കൂടി വരച്ചിട്ട  വിശ്വപ്രസിദ്ധ ചിലിയൻ കവിയാണ് പബ്ലോ നെരൂദ. തന്റെ വാക്കുകൾക്കൊണ്ട് വായനക്കാരന്റെ...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ, മഹാദുരന്തകാലത്തെ  ഗ്രേയ്റ്റ് ഡിപ്രഷൻ - അഥവാ വലിയ സാമ്പത്തിക മാന്ദ്യകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1929-1939 എന്ന് ഏറെക്കുറെ രേഖപ്പെടുത്തപ്പെട്ട ആ...

അക്രമാസക്തരാകുന്ന പുലികൾ

ചില മുയലുകൾ ഇങ്ങനെയാണ്പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരുംഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽപ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകുംപുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലുംപോകുവാൻ മുയലിന് മനസ്സില്ലതൊട്ടുതൊട്ടങ്ങനെ വന്ന്പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കുംമൂരി നിവർന്ന്മൂകതപറ്റിമരച്ചുവടു മാറിക്കിടന്നാലുംമുയൽ പോവുകയില്ലഅവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്കാടിനെ...

സൈബർ ഗൃഹം

സ്വീകരണ മുറിയിൽ   രണ്ടുപേരൽപനേരം  ഐ-പാഡ് നോക്കിഅനോന്യം  ഔപചാരികത ഭാവിച്ചിരുന്നു.പുച്ഛം പുഞ്ചിരിയായി കൈമാറിയവർഅനോന്യം മൊഴിഞ്ഞു.മുന്നിലെ ആപ്പിൾ ലാപ്‌ടോപ്പിനെ  ആതിഥേയൻ പ്രശംസിക്കേആപ്പിൾ വെറുമൊരുഫലവർഗമല്ലായെന്നോർത്ത്ആഗതനൊരു നീണ്ട നെടുവീർപ്പിട്ടു.ഒടുവിൽ വിടപറയാൻ നേരംവൈഫ്  എവിടെയെന്ന ചോദ്യത്തിന്   വൈഫൈയെ  കുറിച്ച്ആതിഥേയൻദീർഘമായി പറയുമ്പോൾഅടുക്കളയിലെ...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...

അനുരാഗപർവ്വം

'എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ' എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ്  'നിത്യ ചൈതന്യയതി അനുരാഗപർവ്വം' എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും കയ്ച്ചുംവക്കോളംനിറയുന്ന വാക്കുകൾവരിതെറ്റി തെളിയുന്ന വൻകരകൾവാക്കിൽ തട്ടിയും മുട്ടിയും ചോരവാർത്തുംവക്കുപൊട്ടിയ പാത്രങ്ങൾ നാംവാക്കുമുട്ടിയ നേരങ്ങൾവഴുതിവീണ കാലങ്ങൾവലിച്ചെറിഞ്ഞൊരു വാക്കിന്റെമൂർച്ചകൊണ്ടെന്റെ നെഞ്ചുമുറിഞ്ഞു വിനായക് നിർമ്മൽ

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും. വിജയ് പി. ജോയി

സിദ്ധാർത്ഥ

എഴുത്തുകാരനും ചിന്തകനും നോബൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കൃതി, ജീവിതത്തിൽ എല്ലാം എല്ലാം നേടിയെടുത്തിട്ടും ഉള്ളിന്റെയുള്ളിൽ ശാന്തി അനുഭവിക്കാനാവാതെ നുറുങ്ങുന്ന ഹൃദയവുമായി വീടുവിട്ടിറങ്ങുന്ന ബുദ്ധന്റെ അതെ...

ഏഞ്ചൽ

അപ്പായീടെ മാലാഖേ...ആവർത്തിയ്ക്കുന്നരാത്രികളിൽ...തുടർക്കഥയാകുന്ന സ്വപ്‌നങ്ങളിൽചിറക് കുടഞ്ഞുംകിന്നരിത്തൊപ്പിയിളക്കിയുംചിറകരികിലെ കുഞ്ഞുതൂവലനക്കിനീ പറന്നകലുന്നത്ഏതു മുഹൂർത്തങ്ങളിലേയ്ക്കാണ്...?പളളിനടയുടെ പതിനാലാം പടിയിൽകഴുന്നുമേന്തി മമ്മ കരഞ്ഞത്മാമോഗ്രാം റിസൽട്ട് കണ്ടിട്ടല്ല;മാലാഖയുടെ വരവ് പ്രതീക്ഷിച്ചാണ്.കൊഴുത്തുപോയ സങ്കടങ്ങളിൽ മുങ്ങിഅയഞ്ഞുപോയ കിനാവള്ളികളെകടുങ്കെട്ട് വീഴാതെ മമ്മ സൂക്ഷിക്കുന്നത്ഞങ്ങളുടെ മാലാഖയ്ക്ക് വേണ്ടിയല്ലേ ?പാൽമണത്തിന്റെ...
error: Content is protected !!