Literary World

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും കയ്ച്ചുംവക്കോളംനിറയുന്ന വാക്കുകൾവരിതെറ്റി തെളിയുന്ന വൻകരകൾവാക്കിൽ തട്ടിയും മുട്ടിയും ചോരവാർത്തുംവക്കുപൊട്ടിയ പാത്രങ്ങൾ നാംവാക്കുമുട്ടിയ നേരങ്ങൾവഴുതിവീണ കാലങ്ങൾവലിച്ചെറിഞ്ഞൊരു വാക്കിന്റെമൂർച്ചകൊണ്ടെന്റെ നെഞ്ചുമുറിഞ്ഞു വിനായക് നിർമ്മൽ

ടോപ് അപ്

കടയിൽ പോകാൻ അമ്മ തന്ന നൂറുരൂപ കൊണ്ട്മൊബൈൽ ടോപ് അപ് ചെയ്തുഅല്ല, ചെയ്തുപോയി.കാശില്ലാരുന്നെടേ എന്നക്ഷമാപണത്തോടെ തുടങ്ങിലാലേട്ടന്റെ പുതിയ സിനിമയുടെവിശദമായ ഒരു റിവ്യൂ അനിലിന്സെക്കന്റ് ഇയർ കെമിസ്ട്രിയിലെമായയുടെ പുതിയ നമ്പരിൽപ്രണയത്തിൽ പൊതിഞ്ഞരണ്ട് എസ്.എം.എസ്ഒടുവിൽ ബാലൻസ്...

ഞാനും മീനും പക്ഷിയും

ഒരസ്തമയത്തിന്റെ പടിവാതിലിൽതിരകളോട്കടലിന്റെ വസന്തങ്ങളെക്കുറിച്ച് ചോദിച്ച് ചോദിച്ചുകടലാഴങ്ങളിലേയ്ക്ക് ഞാനെന്നെ കൊണ്ടുപോകവേ,  എന്നിലേക്കോടിയെത്തിയൊരുനക്ഷത്രമത്സ്യം ,മെഡിറ്ററേനിയൻതീരങ്ങളിലെപ്പെഴോ പരിചിതമായനീലക്കണ്ണുള്ള  സ്വർണ വാലൻ സമുദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിലേക്ക്ദേശാടനത്തിന് വന്നവനാണവൻ അവനെനെഞ്ചോടു ചേർത്തുപ്പിടിച്ചുമണൽമെത്തയിൽ  ആകാശം നോക്കിമലർന്നു കിടന്ന നേരം ആകാശത്തിന്റെ അനന്തതയിലേക്കെറിഞ്ഞൊരുചൂണ്ടയിൽഒരു പക്ഷി  കുരുത്തിടുന്നുസൈബീരിയൻ മലനിരകളിൽ...

അക്രമാസക്തരാകുന്ന പുലികൾ

ചില മുയലുകൾ ഇങ്ങനെയാണ്പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരുംഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽപ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകുംപുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലുംപോകുവാൻ മുയലിന് മനസ്സില്ലതൊട്ടുതൊട്ടങ്ങനെ വന്ന്പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കുംമൂരി നിവർന്ന്മൂകതപറ്റിമരച്ചുവടു മാറിക്കിടന്നാലുംമുയൽ പോവുകയില്ലഅവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്കാടിനെ...

സൈബർ ഗൃഹം

സ്വീകരണ മുറിയിൽ   രണ്ടുപേരൽപനേരം  ഐ-പാഡ് നോക്കിഅനോന്യം  ഔപചാരികത ഭാവിച്ചിരുന്നു.പുച്ഛം പുഞ്ചിരിയായി കൈമാറിയവർഅനോന്യം മൊഴിഞ്ഞു.മുന്നിലെ ആപ്പിൾ ലാപ്‌ടോപ്പിനെ  ആതിഥേയൻ പ്രശംസിക്കേആപ്പിൾ വെറുമൊരുഫലവർഗമല്ലായെന്നോർത്ത്ആഗതനൊരു നീണ്ട നെടുവീർപ്പിട്ടു.ഒടുവിൽ വിടപറയാൻ നേരംവൈഫ്  എവിടെയെന്ന ചോദ്യത്തിന്   വൈഫൈയെ  കുറിച്ച്ആതിഥേയൻദീർഘമായി പറയുമ്പോൾഅടുക്കളയിലെ...

തെക്കോട്ടോഴുകൂ നീ ഗംഗേ!

ഭാഗീരഥീ നീയിനിദക്ഷിണദിക്കിലേക്ക് തിരിയുകഅറബിക്കടലിലെയശാന്തിയുടെതുരുത്തു നോക്കിയലയുകകാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾമുക്തിനേടുവാൻ! ഹിമവാഹിനീ നീയിനികിഴക്കുനോക്കിയുണരേണ്ടനിന്നിൽ തർപ്പണംചെയ്യാനുദിക്കില്ല സൂര്യൻപത്മയായ് നീയൊഴുകേണ്ടിനികാത്തിരിക്കില്ലബംഗാൾതീരവും ആര്യാവർത്തവുംപൂർവദിക്കിൽ നിനക്കായിനി ഗംഗേ... തിരയുന്നതെന്തേ ജഡങ്ങളേയോമുക്തി യാചിക്കുവാനിനിപിതൃക്കളില്ല മഗധയിൽനിന്റെ വിശപ്പൊടുങ്ങുവാൻപാപനാശിനീതെക്കോട്ടൊഴുകുക നീ!മുല വറ്റിയുണങ്ങിയപേരാറും പെരിയാറുംകാത്തിരിക്കുന്നു നിന്നെ!പാഴായ ജന്മങ്ങളടിഞ്ഞു കൂടിയപവിഴങ്ങളേറെയുണ്ടീദ്രാവിഡവർത്തത്തിലേതുരുത്തുകളിൽനിസ്സഹായമൊരുമൈതൃകവുമതിൻതുടകൾകീറിപ്പിറന്നചാപ്പിള്ളകളുമവർ വളർത്തിയസംസ്‌കാരങ്ങളുമിനികാത്തിരിക്കുന്നതു നിന്നിൽവിലയിക്കുവാൻ...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും. വിജയ് പി. ജോയി

കുരിശും യുദ്ധവും സമാധാനവും

ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത...

ആകാശം കടൽ വരയ്ക്കുന്നു

നോക്കൂ,പകലിൽനിന്നു കടംവാങ്ങിയസായാഹ്നം,ആകാശവിതാനത്ത്മേഘത്തൂവൽ കൊണ്ട്ചിത്രം വരയ്ക്കുന്നത്. നമ്മൾ കണ്ടിട്ടുംകാണാതെ പോകുന്നവികൃത ജന്മങ്ങളേവളരെ സൂക്ഷ്മതയോടെക്യാൻവാസിന്റെ വിസ്തൃതിയിൽഅടയാളപ്പെടുത്തുന്നത്. പ്രണയത്താൽ വാചാലരായരണ്ടുപേരേ നോക്കൂ....ഒരുപക്ഷേ, അവർ ചിലപ്പോൾനമ്മൾ തന്നെയായിരിക്കാം. നിന്റെ നാസികത്തുമ്പിലേ വേർപ്പിന്സായാഹ്നസൂര്യൻ തന്ന തിളക്കവും,കൂടണയാൻ,തിരികേ പറക്കാൻചിറകു നനയ്ക്കുന്ന പക്ഷിയുടെകണ്ണിലെ പ്രതീക്ഷയുംഒട്ടും ചോർന്നു പോകാതെഉപ്പുകാറ്റിന്റെ...

നീലക്കുറിഞ്ഞികൾ

വിദൂരസാഗര നീലമയൊക്കെയും ധ്യാനിച്ച്ആഴങ്ങളെ സുഗന്ധമാക്കി നെഞ്ചിലേറ്റിഹിമഗിരികളുടെ താഴ്‌വരയിൽനൃത്തമാടും വരമലർജാലം,നിൻ നീലക്കുറിഞ്ഞികൾ! തെന്നലിതുവഴി കഥയേതോ ചൊല്ലിപെയ്ത മഴകളുടെ താളം കൊട്ടി,പോയൊരോർമകളുടെ വേണുവൂതിനിന്നെ മാടിവിളിക്കുമീ നീലസാഗരം,നിൻ പ്രാണനിൽ നോൽക്കുന്നോരിടത്താവളം,പ്രിയമേറും വിസ്മയം,നീലക്കുറിഞ്ഞികൾ! ഏതോ കാലങ്ങളി, ലേതോ നേരങ്ങളിൽ,ഏതോരനർഘകിനാക്കളിൽഗഗന,സാഗര ലയനീലിമയായ് പടരുംസ്വർഗസങ്കീർത്തനംനിൻ...

കാട്ടുതീയിലെ കനലുകൾ

ഏതെങ്കിലുംഒരു സ്വപ്നത്തിൽ വെച്ച്അതി ദീർഘമായൊരുചുംബനത്താൽഒരിക്കൽനാം കൊല്ലപ്പെടുംഅല്ലെങ്കിൽപ്രണയത്തിന്റെവിഷലഹരി കുടിച്ച്ഉന്മാദിയായൊരാൾഹൃദയത്തിൽ പേനമുക്കിഎഴുതിയമുടിയഴിച്ചിട്ടൊരു കവിതയുടെമുനമ്പിൽ വെച്ച്അവിടെ വെച്ച്ഓർമ്മകളുടെ അറ്റമില്ലാക്കയത്തിലേക്ക്നാം കാലിടറി വീഴുംഅതുമല്ലെങ്കിൽനിന്റെ കഴുത്തിലെനീല ഞരമ്പുകളുടെതടാകത്തിൽനീന്താൻ മറന്ന്ഒരാലിംഗനത്തിന്റെഉടലാഴങ്ങളിലേക്ക്കൈകാലുകളിട്ടടിച്ച്ഞാൻ വീണടിയുംഎന്റെ കണ്ണുകൾക്കിടയിലെവിജനതയുടെഅതിർത്തിയിൽ വെച്ച്വന്യമായൊരുനോട്ടത്തിന്റെ അമ്പേറ്റ്നീ പറക്കമുപേക്ഷിച്ചഒറ്റത്തൂവലായികാഴ്ചയിൽ വീണ് കത്തുംരണ്ടു വാക്കുകൾക്കിടയിലെമൗനത്തിന്റെനൂൽപ്പാലത്തിലൂടെസമാന്തര...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ പ്രകൃതിയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ധാരാളമില്ലേ? കാഴ്ചകൾ ഇല്ലേ? ഇരുട്ടിൽ പൂച്ച കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തൊലിപ്പുറം പാമ്പിന്...
error: Content is protected !!