നോവുതീനികൾ

Date:

കൊരുത്ത
നോട്ടങ്ങൾക്കിടയിൽ
വരണ്ട
കടൽ ദാഹങ്ങളുടെ
തിര നൃത്തം
തല തല്ലിക്കേഴുന്ന
മൗനത്തിന്റെ മേലങ്കി
നെടുകെ പിളർത്തി
വരിയുടക്കപ്പെട്ട
വാക്കുകൾ
പിച്ച നടക്കാൻ
ശ്രമിക്കും
ഇരു ധ്രുവങ്ങളിലും
മറ്റൊരു ധ്രുവത്തിന്റെ
കുടിയേറ്റ സ്വപ്നങ്ങളുടെ
സ്മാരക ശിലകളിൽ
രക്ത പുഷ്പങ്ങളുടെ
രേഖാചിത്രങ്ങൾ
അനാവരണം ചെയ്യപ്പെടും
മുറിവുകളുടെ വസന്തം
അധരങ്ങളിൽ
വേനൽ വിരിക്കുകയും
വിളറിയ റോസാദളങ്ങൾക്ക്
ഒറ്റുകൊടുക്കുകയും ചെയ്യും
വാക്കുകളുടെ
വറുതിയിൽ
നിസ്സംഗത
രണ്ട് നിഴലുകൾ
ചുംബിക്കുന്നത് കാക്കും
വാചാലതയുടെ
മുഖം മൂടികളിൽ
മിതഭാഷിയുടെ വചനങ്ങൾ
ആവർത്തിക്കപ്പെടും
ചലനം ചതിയ്ക്കും
നിശ്ചലതയുടെ പാനപാത്രം
നിറഞ്ഞുതൂവും
കർണ്ണപുടങ്ങളിൽ
ചിലമ്പി ചിതറുന്ന വാക്കുകൾ
മറവിയുടെ ബലിക്കല്ലുകളിൽ
ചുവപ്പ് പടർത്തും
മടക്കത്തിന്റെ
അനിവാര്യതയിലും
നോവുതീനികളുടെ
സങ്കീർത്തനം മുഴങ്ങും
കാറ്റ്
തളിരുകൾ കൊഴിക്കുമ്പോഴും
മുറിവുകളുടെ വസന്തങ്ങളാൽ
വേര് അനശ്വരമാണ്….

സനു മാവടി

More like this
Related

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...

മഴത്തുള്ളി പഠിപ്പിക്കുന്നത്

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ? മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക്...
error: Content is protected !!