രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

Date:

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.
നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ മലയാളസാഹിത്യം ഒരു നിമിഷം അന്ധാളിച്ചുനിന്നു. കാരണം ദീപ്തമായ കഥകൾ കൊണ്ട്, രചനകൾ കൊണ്ട്  മലയാളത്തിൽ അതിനകം രാജലക്ഷ്മി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 1959 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് അവർക്കായിരുന്നു. മലയാളം അവരെ സ്നേഹിച്ചിരുന്നു. പക്ഷേ ഒരു സ്നേഹങ്ങളുടെയും മറുവിളിക്ക് നില്ക്കാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവൽ പിൻവലിക്കുകയും പിന്നീട് അത് കത്തിച്ചുകളയുകയും ചെയ്തുകൊണ്ട് രാജലക്ഷ്മി കടന്നുപോയി. മുന്നിൽ വഴികളുണ്ടായിരുന്നിട്ടും ഒരു നിഴലായി ഒതുങ്ങിപ്പോകാൻ തീരുമാനിച്ചുകൊണ്ട്.
ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന ഭാവം എന്നിവയായിരുന്നു രാജ ലക്ഷ്മിയുടെ മറ്റ് നോവലുകൾ.

ജീവിതാനുഭവങ്ങളായിരുന്നു രാജലക്ഷ്മിയുടെ രചനകളുടെ ഉപാദാനം. സ്വന്തം ജീവിതവും കണ്ടുമുട്ടുന്ന വരുടെ ജീവിതവും കലർപ്പില്ലാത്ത രചനയുടെ സമ്പാദ്യവും സമ്പത്തുമായിരുന്നു അവർക്ക്. രാജലക്ഷ്മിയുടെ പല കഥകളിലൂടെയും കടന്നുപോകുമ്പോൾ അവിടെയെല്ലാം കഥാകാരിയുടെ ജീവിതവുമായികൂടിയുള്ള ചാർച്ച നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്.  സ്വയം ജീവിക്കാൻ മറന്നുപോകുന്നവരും മറ്റുള്ളവർക്കായി  ജീവിക്കുന്നവരും. രാജലക്ഷ്മിയുടെ കഥാപ്രപഞ്ചത്തിന്റെ പൊതുസ്വഭാവം അതാണ്.

രാജലക്ഷ്മിയുടെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായി നിരൂപകർ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘മകൾ’ ഇതിലേക്കുള്ള സ്പഷ്ടമായ ഉദാഹരണമാണ്. ആദർശങ്ങൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛനും നിസ്സഹായയും ദുർബലയുമായ അമ്മയും പറക്കമുറ്റാത്ത കൂടെപ്പിറപ്പുകളും. അതിനിടയിൽ കുടുംബത്തിലെ ഏക ഏണിംങ് മെംബർ ആയതിന്റെ പേരിൽ സ്വന്തമായുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ  പോകുകയും ചെയ്യുന്നവൾ. വളർത്തി വലുതാക്കിയ മാതാപിതാക്കളോടുള്ള കടമവീട്ടലാണ് തന്റെ ജീവിതമെന്ന് ധരിച്ചുവശായവൾ.
സമാനമായ രീതിയിലാണ് രാജലക്ഷ്മിയുടെ പരാജിത, ഒരധ്യാപിക ജനിക്കുന്നു തുടങ്ങിയ കഥകളും കടന്നുപോകുന്നത്. ഒരു പക്ഷേ ഇക്കാലത്തെ ഒരു വായനാസമൂഹത്തിന്  മനസ്സിലാക്കാൻ കഴിയാതെ പോകുന്നതായിരിക്കാം ഈ നായികമാരുടെ ഹൃദയ നൊമ്പരങ്ങളും മാനസികഭാവങ്ങളും. കാരണം ആത്മാവബോധത്തിന്റെയും സ്വപ്രത്യയസ്ഥൈര്യത്തിന്റെയും മുഖമുദ്രകൾ പേറുന്ന ഇന്നിന്റെ പെൺകുട്ടികളിൽ ഭൂരിപക്ഷവും സ്വന്തം ജീവിതം മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാൻ വിമുഖത ഉള്ളവരാണ്. അവർക്ക് തങ്ങളുടെ ജീവിതം മറ്റെന്തിനെക്കാളുമേറെ പ്രിയപ്പെട്ടതുമാണ്.

പക്ഷേ 1950കളിലെ സാമുഹ്യവ്യവസ്ഥയും കുടുംബപശ്ചാത്തലവും ജീവിതമനോഭാവവും ഇതിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു. കുടുംബത്തിന് വേണ്ടി എരിഞ്ഞുതീരുന്ന  കഥാനായികമാർ ചുറ്റുപാടുകളിൽ വളരെ സുപരിചിതരായിരുന്നു.  വെട്ടൂർ രാമൻനായരുടെ ജീവിക്കാൻ മറന്നുപോയ സ്ത്രീയെപോലെയുള്ളവർ അപൂർവ്വമായ കാഴ്ചയുമായിരുന്നില്ല. അതുകൊണ്ടാണ് രാജലക്ഷ്മിയുടെ മകൾ എന്ന കഥയെക്കുറിച്ച് നിരൂപകയായ ഡോ. എം. ലീലാവതി ഇങ്ങനെ അത്ഭുതപ്പെട്ടത്.

ആ കഥ ഞാൻ പല തവണ വായിച്ചു. ഓരോതവണയും അതിലെ ചില രംഗങ്ങൾക്ക് എന്റെഅന്നത്തെ ജീവിതത്തോടുള്ള അസാധാരണമായ സാദൃശ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആരാണീ രാജലക്ഷ്മിയെന്ന് ഞാൻ അമ്പരന്നു. എന്നെ അറിയുന്ന വല്ലവരുമാണോ എന്ന് സംശയിച്ചു.

അതെ അതാണ് കാര്യം. കൂടെപ്പിറപ്പുകളോടുള്ള സ്നേഹത്തിന്റെയും കർത്തവ്യത്തിന്റെയും പേരിൽ ഏറെക്കാലത്തേക്ക് ഏകാകിയായി ജീവിക്കുക എന്നത് നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ പെൺകുട്ടികളുടെ അനുഭവമായിരുന്നില്ല. അതുകൊണ്ടാണ് രാജലക്ഷ്മിയുടെ കഥകളെ സ്വന്തം ജീവിതമായികൂടി കണ്ട് വായനക്കാർ സ്വീകരിച്ചത്. സ്വന്തം ജീവിതം ഇങ്ങനെ കടപ്പാടിന്റെയും കുടുംബസ്നേഹത്തിന്റെയും പേരിൽ നഷ്ടപ്പെടുത്തിയവരായിരുന്നു രാജലക്ഷ്മിയുടെ എല്ലാ നായികമാരും.

പക്ഷേ നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുള്ള വ്യാധിയും ആധിയും അവരുടെ നെഞ്ചിലുണ്ടായിരുന്നു. ഇനിയും വിടർന്നുനില്ക്കുന്ന സ്വപ്‌നങ്ങളുമുണ്ടായിരുന്നു. ഒരു പുരുഷന്റെ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കരവലയത്തിലൊതുങ്ങാൻ ആഗ്രഹിക്കുന്നവർ. അവന്റെ മക്കളെ പ്രസവിച്ചു വളർത്താൻ കൊതിക്കുന്നവർ. മറുഭാഗത്തു നിന്ന് (പുരുഷപക്ഷം) ഒരു വാക്ക് കൂടി കേട്ടിരുന്നുവെങ്കിൽ കീഴടങ്ങാൻ തയ്യാറുള്ളവർ (മകൾ) കുട്ടികളെ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. എനിക്കില്ലാത്ത ആൺകുട്ടികളുടെ പേരിൽ. എനിക്കിനി ഒരിക്കലും ഉണ്ടാവുകയില്ലാത്ത ആൺകുട്ടികളുടെ പേരിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു (ഒരധ്യാപിക ജനിക്കുന്നു).

ഇതാണ് ഈ കഥാപാത്രങ്ങളുടെ പൊതു മാനസികഭാവം.  അനിഷേധ്യമായ വിധിയുടെ തീരുമാനം കൊണ്ട് ദുരന്തകഥാപാത്രങ്ങളായി മാറുകയാണ് ഇവരോരുത്തരും. നീരജ ചക്രവർത്തി (ആത്മഹത്യ), ഇന്ദിര (ഒരധ്യാപിക ജനിക്കുന്നു), മണിക്കുട്ടി (ഒരു വഴിയും കുറെ നിഴലുകളും), ലീല (ചരിത്രം ആവർത്തിച്ചില്ല) എന്നിവയെല്ലാം ഇവിടെ ഓർമ്മവരുന്നു. ജീവിക്കുന്നതിനെക്കാൾ എളുപ്പം മരിക്കുന്നതാണെന്ന് കരുതുന്നവർ കൂടിയാണിവർ. അതോ ജീവിതമേല്പിച്ച എല്ലാ സംഘർഷങ്ങളെയും അതിജീവിക്കാനുള്ള എളുപ്പമാർഗ്ഗം ആത്മഹത്യയാണെന്ന് തെറ്റായി മനസ്സിലാക്കിയവരോ?
സ്വന്തം ജീവിതത്തിലെന്നപോലെ കഥാപാത്രങ്ങളെയും ആത്മഹത്യയുടെ ഇരുണ്ട ഗർത്തങ്ങളിലേക്കാണ് രാജലക്ഷ്മി കൂട്ടിക്കൊണ്ടുപോയത്. ഞാനെന്ന ഭാവത്തിലെ തങ്കത്തെപോലെയുള്ളവർ കൈക്കൊണ്ട നടപടി അതായിരുന്നു.

 കാലം എത്ര കഴിഞ്ഞാലും ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും ഉള്ള കഥകൾക്ക് വായനക്കാരെ ആകർഷിക്കാൻ കഴിയും എന്നതിന് തെളിവുകൂടിയാണ് രാജലക്ഷ്മിയുടെ കഥകൾ. സാമൂഹ്യചുറ്റുപാടുകളോ ജീവിതനിലവാരമോ മാറിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ മാനസികഭാവങ്ങൾക്ക് മാറ്റമൊന്നുമില്ലെന്ന് അവ വീണ്ടും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

More like this
Related

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...

മഴത്തുള്ളി പഠിപ്പിക്കുന്നത്

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ? മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക്...

ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും...

ഒറ്റ മരം / മനുഷ്യൻ

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ...
error: Content is protected !!