പുകവലി ഏതു പ്രായത്തിലും ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ അത് കൂടുതൽ ദോഷകരമായി ബാധിച്ചേക്കും. നാല്പതായോ എങ്കിൽ ഇനിയും ഈ ദുശ്ശീലത്തോട് വിടപറയാൻ വൈകരുതെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷ്യന്റെ അഭിപ്രായം. സ്ട്രോക്ക്, കാൻസർ, ഉറക്കക്കുറവ്, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കെല്ലാം പുകവലി കാരണമാകുന്നു.
നാല്പതുകളിലെത്തുന്നതോടെ പുരുഷന്മാരിൽ കണ്ടുവരുന്ന ഒന്നാണ് പ്രോസ്റ്ററേറ്റ് സംബന്ധമായ പ്രശ്നങ്ങൾ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്തരം ഒരു അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്.. മൂത്രതടസം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയും ഗൗരവത്തിലെടുക്കേണ്ടവ തന്നെ. കാൻസറിനുള്ള ഉയർന്ന സാധ്യത ഇവ ചിലപ്പോഴെങ്കിലും സൃഷ്ടിച്ചേക്കാം. നാല്പതുകളിലെത്തുന്നതോടെ ഒട്ടുമിക്ക പുരുഷന്മാർക്ക്ും മുടികൊഴിച്ചിൽ ശക്തമാകുകയും കഷണ്ടി പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്.പാരമ്പര്യഘടകങ്ങളും കഴിക്കുന്ന മരുന്നുകളുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.
പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉദ്ധാരണമില്ലായ്മ. യൂറോളജി കെയർ ഫൗണ്ടേഷന്റെ അഭിപ്രായപ്രകാരം പുരുഷന്മാരിൽ പൊതുവായി കണ്ടുവരുന്ന ലൈംഗികപ്രശ്നമാണ് ഇത്. 30 മില്യൻ പുരുഷന്മാരെ ഇത് ബാധിക്കുന്നതായിട്ടാണ് കണക്കുകൾ. പ്രമേഹവും ഹൃദ്രോഗവും ഇവയ്ക്ക് വില്ലനാകാറുമുണ്ട്.
പ്രായം ചെല്ലും തോറും പ്രതിരോധ ശേഷി കുറഞ്ഞുവരും, പ്രതിരോധവ്യവസ്ഥയ്ക്കുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം . നാല്പതുവയസുക ഴിയുന്നതോടെ പ്രതിരോധ ശേഷിയിലുണ്ടാകുന്ന മാറ്റങ്ങൾ പലതരത്തിലുള്ളരോഗങ്ങൾക്കും തുടക്കം കുറിക്കും.
ത്വക്കിന്റെ മൃദുത്വം നഷ്ടമാകുകയും കട്ടി വർദ്ധിക്കുകയും ചെയ്യുന്നതാണ് മറ്റൊരു മാറ്റം. കൊളാജെൻ ത്വക്കിൽ നിന്ന് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.
പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, നര എന്നിവയെല്ലാം നാല്പതുകളിലെത്തുമ്പോഴേയ്ക്കും പലരെയും പിടി കൂടാറുണ്ട്. മേൽപ്പറഞ്ഞവയെല്ലാം ശാരീരിക പ്രശ്നങ്ങളായിരുന്നുവെങ്കിൽ മാനസികമായ സമ്മർദ്ദവും ഈപ്രായത്തിൽ പലരെയും പിടികൂടാറുണ്ട്. ജീവിതത്തിൽ ആഗ്രഹിച്ചതുപോലെ ഒരിടത്തും എത്തിയില്ലെന്ന തോന്നൽ, ചില പരാജയങ്ങൾ എല്ലാം നാല്പതുകളിലെത്തുമ്പോഴേയ്ക്കും പുരുഷന്മാരെ പലരെയും വിഷാദത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. സമീകൃതാഹാരം, വ്യായാമം, നല്ല സൗഹൃദങ്ങൾ എന്നിവയെല്ലാം മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് നല്ലൊരു പരിധിവരെ പരിഹാരമാകാറുണ്ട്. ഏകാന്തതയും വിഷാദവും പലരെയും രോഗികളും അകാലമൃത്യുവിന് ഇരകളുമാക്കാറുണ്ട്. പന്ത്രണ്ട് ശതമാനം മരണങ്ങളും ഏകാന്തതയും വിഷാദവും മൂലം സംഭവിക്കുന്നവയാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. പ്രായത്തെയും കാലത്തെയും തടഞ്ഞുനിർത്താൻ നമുക്ക് കഴിയില്ല. എന്നാൽ അവയെ ക്രിയാത്മകമായി നേരിടാനും പരിധിവരെ പ്രായത്തിന്റെ വല്ലായ്മകളെ അതിജീവിക്കാനും നമുക്ക് കഴിയും, നാം മനസ്സ് വയ്ക്കണമെന്ന് മാത്രം.
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്
Date: